District News
കണ്ണൂർ: ജില്ലയെ മയക്കുമരുന്ന് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂണ്‍ 26ന് വിപുലമായി നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ്, സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ സംയുക്താ ഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് ആന്‍ഡ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ നിന്ന് രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന കൂട്ടയോട്ടം ടി.ഒ. മോഹനന് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും. കാള്‍ടെക്സ് ഗാന്ധി സര്‍ക്കിള്‍, പഴയ ബസ്റ്റാന്‍ഡ് സമീപം, സ്റ്റേഡിയം പരിസരം വഴി സഞ്ചരിച്ച് കൂട്ടയോട്ടം തിരികെ പരേഡ് ഗ്രൗണ്ടില്‍ സമാപിക്കും.
ചടങ്ങില്‍ മേയര്‍ പി. ഇന്ദിര ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സിഗ്നേച്ചര്‍ കാമ്പയിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് നിര്‍വഹിക്കും.
മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ
10 ന് പോലിസ് സഭാ ഹാളില്‍ കെ സുധാകരന് എംപി നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷനാകും. മേയര്‍ പി. ഇന്ദിര, സിറ്റി പോലിസ് കമ്മീഷണര്‍ ബി.വി. വിജയരാജ ഭരത് റെഡി തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് ലഹരിവിരുദ്ധ ഹ്രസ്വചിത്ര പ്രദര്‍ശനം, ഓപ്പറേഷന് തൂഫാന്, ഓപ്പറേഷന് തണ്ടര്‍, മനസും ആരോഗ്യവും എന്നീ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകളും നടക്കും.
District News
മട്ടന്നൂർ: ശിവപുരത്ത് കാർ നിയന്ത്രണം വിട്ടു വീട്ടുമുറ്റത്ത് മറിഞ്ഞു. ശിവപുരം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ മുണ്ടപ്രവൻ വീട്ടിൽ ശ്രീമതിയുടെ വീട്ടുമുറ്റത്താണ് കാർ മറിഞ്ഞത്.
ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് അപകടം. ശിവപുരം ഭാഗത്തുനിന്ന് ഉരുവച്ചാലിലേക്ക് പോകുകയാ യിരുന്ന കാറാണ് റോഡിൽനിന്ന് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേ മറിഞ്ഞത്. അപകട സമയം കുട്ടികൾ ഉൾപ്പെടെയുള്ളവർ വീട്ടിനകത്തായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ അപകടത്തിന് തൊട്ട് മുമ്പാണ് മാറി നിന്നത്. അപകടത്തിൽ വീടിന്റെ മുൻഭാഗത്ത് കേടുപാട് സംഭവിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാലൂർ പോലീസ് സ്ഥലത്തെത്തി.
District News
ഇരിട്ടി: ഇരിട്ടി നഗരത്തിലെ ഗതാഗത സംവിധാനം പരിഷ്കരിക്കാൻ നഗരസഭയും മോട്ടോർ വാഹന വകുപ്പും പോലീസും നടപടികൾ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പാർക്കിംഗ് മേഖല നിശ്ചയിക്കുന്നതിനും നിലവിലുളള സംവിധാനം മാറ്റുന്നതിനും മറ്റുമായി നഗരസഭ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, വ്യാപാരികൾ, മോട്ടോർ ട്രേഡ് യൂണിയൻ സംഘടന ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന സംഘം സംയുക്ത പരിശോധന നടത്തി. ജൂലൈ ഒന്നു മുതലാണ് ട്രാഫിക് പരിഷ്കാരം.
ഇരിട്ടി പാലം മുതൽ പയഞ്ചേരിമുക്ക് വരെയുള്ള ഭാഗങ്ങളിലെ വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലങ്ങൾ, ബസുകളുടെ സ്റ്റോപ്പുകൾ എന്നിവ സംഘം പരിശോധിച്ചു. അടുത്തദിവസം ട്രാഫിക് കമ്മിറ്റി ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. തുടർന്ന് വിവിധ ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുകയും റോഡിൽ അടയാളങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും. തുടർന്നാണ് നഗരത്തിൽ പരിഷ്കാരം നടപ്പിലാക്കുക.
അനധികൃത വഴിയോര കച്ചവടവും നടപ്പാത കയ്യേറിയുള്ള വ്യാപാരവും കർശനമായി തടയും. അതിരാവിലെ വാഹനങ്ങൾ കൊണ്ടിട്ടശേഷം ദൂരെസ്ഥലങ്ങളിൽ ജോലിക്കും മറ്റും പോയിവരുന്നവർ പേ പാർക്കിംഗ് സൗകര്യം ഉപയോഗിക്കാതെ നടത്തുന്ന നിയമലംഘനം തടയും. നഗരത്തിലെ അംഗീകൃത പാർക്കിംഗ് ഏരിയകളിൽ നിർത്തിയിടാനുള്ള സമയം അരമണിക്കുറായി നിജപ്പെടുത്തും. പുതിയ ബസ് സ്റ്റാൻഡ് റോഡിന്റെ ഇടതുവശം നോ പാർക്കിംഗ് ഏരിയ ആയും വലതുവശം ഓട്ടോ സ്റ്റാൻഡായും നിലനിർത്തും.
താലൂക്ക് ഓഫിസ് കവല മുതൽ കല്യാൺ കട വരെ സ്വകാര്യ കാർ പാർക്കിംഗിനും മിൽമ ബുത്ത് മുതൽ കോഫി ഹൗസ്, ന്യൂ ഇന്ത്യാ ടാക്കീസ് കവല വരെ ഇരുചക്ര വാഹന പാർക്കിംഗിനും അര മണിക്കൂർ അനുവദിച്ചേക്കും.
ട്രാഫിക് കുരുക്ക് ഒഴിവാക്കുന്നതിനായി പോലീസും മോട്ടോർ വാഹന വകുപ്പും കർശന നിയമനടപടികൾ സ്വീകരിക്കും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ബോർഡുകളും മറ്റും സ്ഥാപിക്കും. പാർക്കിംഗ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. നിലവിൽ പാർക്കിംഗ് നിയമലംഘനത്തിന് 250 രൂപയാണ് പിഴ ഈടാക്കുന്നത്.
District News
കേളകം: വർഷങ്ങളായി നിർമാണം നിലച്ചുകിടന്ന കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (പിഎച്ച്സി) പുതിയ കെട്ടിട നിർമാണത്തിന് വീണ്ടും തുടക്കമാകുന്നു. 65 ലക്ഷം രൂപ ചെലവിൽ നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.
നിർമാണ പ്രവൃത്തിക്കായുള്ള പുതുക്കിയ ടെൻഡർ നടപടികൾ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം പുനരാരംഭിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അറിയിച്ചത്.
2022ൽ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നിർമാണ ചുമതല ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ (FIT) ഏറ്റെടുത്തെ ങ്കിലും വിവിധ കാരണങ്ങളാൽ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ കെട്ടിട നിർമാണം ഏറെക്കാലം മുടങ്ങിക്കിടക്കുകയും പദ്ധതി അനിശ്ചിതത്വത്തിലാവുകയുമായി രുന്നു.
പുതിയ ടെൻഡർ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ നിർമാണം വേഗത്തിൽ പൂർത്തിയാ ക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമായാൽ നിലവിൽ ഒ.പി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഓഫീസ്, ഫാർമസി സ്റ്റോർ തുടങ്ങിയ വിഭാഗങ്ങൾ പുതിയ കെട്ടിടത്തി ലേക്ക് മാറ്റും. ഇതോടെ നിലവിലെ ഒപി ബ്ലോക്കിൽ ആവശ്യമായ അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും നടത്താൻ സാധിക്കും.
സൗകര്യ വികസനത്തിന്റെ ഭാഗമായി ഒപി വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കു കയും രോഗികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. പുതിയ കെട്ടിടം പ്രവർത്ത നക്ഷമമാകുന്നതോടെ കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി (FHC) ഉയർത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷ.
കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ ചികിത്സാ സേവനങ്ങളുടെ നിലവാരം ഉയരുകയും കൂടുതൽ രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് ഇപ്പോൾ വീണ്ടും യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്.
District News
ഇരിട്ടി: ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സെന്റ് ജോസഫ് സ്കൂളിലെ സകൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും വിമുക്തി ക്ലബും സംയുക്തമായി ബോധവത്കരണ പരിപാടികൾ നടത്തി. പിടിഎ അംഗം ബിജു വെങ്ങലപ്പള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക സിസ്റ്റർ ടെക്സി മാത്യു എസ്ജെഎ അധ്യക്ഷത വഹിച്ചു.
കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ എൽദോ ജോസ് ലഹരിവിരുദ്ധ ബോധവത്ക്കരണ സന്ദേശം നൽകി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.രാജേഷ് ലഹരി ഉപയോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
വിദ്യാർഥി പ്രതിനിധി അസ മറിയം, അധ്യാപിക ടി.ആർ. ബിന്ദു എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ സന്ദേശമുയർത്തി നൃത്താവിഷ്കാരവും അവതരിപ്പിച്ചു നടത്തി. സിസ്റ്റേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
District News
പേരാവൂർ: ലഹരി വ്യാപനത്തിനെതിരെയും വിദ്യാർഥികളിൽ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന്റെയും ഇരിട്ടി താലൂക്ക് മദ്യനിരോധന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു.
വിദ്യാലയത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ
അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ക്വിസ് മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
കേരള മദ്യനിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി ഭാരവാഹികളായ ജോസഫ് നിരപ്പേൽ, തോമസ് വരകുകാലയിൽ, ചാക്കോ ആട്ടറക്കൽ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. അധ്യാപകരായ മഞ്ജു ജോർജ്, ഡയസ് പി. ജോൺ, ജിഷ പ്രേം, മറിയ മഞ്ജു തുടങ്ങിയവർ ക്വിസ് മത്സരത്തിലും അനുമോദന ചടങ്ങുകളിലും പങ്കെടുത്തു.
District News
ഇരിട്ടി: സെന്റ് ജോസഫ്സ് എൽപി സ്കൂൾ രണ്ടാംകടവിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ശാസ്ത്ര ഗണിത കായിക ക്ലബുകളുടെയും ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. മാത്യു ആനിക്കുഴിക്കാട്ടിൽ നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷീൻ കൂനങ്കിൽ അധ്യക്ഷത വഹിച്ചു.
അയ്യൻകുന്ന് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മരിയ കുട്ടികൾക്കായി സജ്ജീകരിച്ച പുതിയ ലൈബ്രറി തുറന്നു നൽകി. സ്കൂൾ മുഖ്യാധ്യാപിക മിനിമോൾ സി. എബ്രഹാം, മദർ പിടിഎ പ്രസിഡന്റ് ജിനി കണ്ണംകുളം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
District News
ഇരിട്ടി: എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ച് വിജയോത്സവം സംഘടിപ്പിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ.വി. അജി അധ്യക്ഷത വഹിച്ചു.
എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാനതലത്തിൽ നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ ഇരിട്ടി യൂണിയനിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ നിയാ സുഭാഷ്, പി. നൈനിക, കെ.എസ്. ഗോപിക, ഇഷാൻ ബിനു, ദൃശ്യമാധ്യമ പുരസ്കാരം നേടിയ ഹൈ വിഷൻ ചാനൽ റിപ്പോർട്ടർ ഉന്മേഷ് പായം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
സെക്രട്ടറി പി.എൻ. ബാബു, പ്രസ് ഫോറം സെക്രട്ടറി മനോഹരൻ കൈതപ്രം, വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖലാ രക്ഷാധികാരി മുസ്തഫ ഹാജി, യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. സോമൻ, ആലക്കോട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ.എ. ചന്ദ്രൻ, യോഗം ഡയറക്ടർ കെ.എം. രാജൻ എന്നിവർ പ്രസംഗിച്ചു
District News
കൊട്ടിയൂർ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ ആയുഷ് സിദ്ധ ഡിസ്പെൻസറിയുടെയും ഐജെഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ യോഗദിനാചരണം സംഘടിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. സിദ്ധ മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ തോമസ്, എൻഎസ്എസ് കോ-ഓർഡിനേറ്റർ ഷാന്റോ, രേഷ്മ റാം എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിദ്യാർഥികൾക്കായി യോഗ പരിശീലനവും സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ യോഗയുടെ പ്രാധാന്യം സംബന്ധിച്ച് പരിശീലന പരിപാടിയിൽ വിശദീകരിച്ചു. വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെയാണു യോഗദിനാചരണം നടന്നത്.
District News
ഇരിട്ടി: വെള്ളരിവയൽ സുഹറ യുപി സ്കുളിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു. സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സ്കൂളിനോട് ചേർന്ന് നിലമൊരുക്കി പൂ കൃഷിക്കായി സജ്ജമാക്കി. ആറളം കൃഷിഭവനിൽ നിന്ന് ലഭിച്ച ചെണ്ടുമല്ലി തൈകൾ നട്ടുകൊണ്ട് ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സെലീന അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ജോസ്, പിടിഎ വൈസ് പ്രസിഡന്റ് പ്രശാന്ത്, മദർ പിടിഎ പ്രസിഡന്റ് നിഷ എന്നിവർ പ്രസംഗിച്ചു.
District News
പെരുവ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. കാറിലെത്തിയ സംഘത്തെ റോഡിനിരുവശവും ടിപ്പര്‍ ലോറി വച്ചു തടഞ്ഞാണ് പിടികൂടിയത്.
പോലീസുമായി മല്‍പ്പിടിത്തത്തിന് ശ്രമിച്ച സംഘത്തെ പോലീസ് തോക്ക് ചൂണ്ടിയാണ് കീഴടക്കിയത്. 14 ചാക്കുകളിലായി 10,000ത്തിലധികം പായ്ക്കറ്റ് ഹാന്‍സാണ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി ഏഴോടെ കുന്നപ്പിള്ളി-ശാന്തിപുരം റോഡില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. ഈരാറ്റുപേട്ട കടുവമൂഴി അസരുപറമ്പില് ഷിഹാബുദീന്‍ (52), കാണക്കാരി വെമ്പള്ളി പന്ത്രണ്ടില്‍ തറയില്‍ വിനേഷ് (42) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും വെള്ളൂര്‍ എസ്ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കാറില്‍നിന്നു നാലു ചാക്ക് ഹാന്‍സാണ് ലഭിച്ചത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഷിഹാബുദിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്ത് ചാക്ക് ഹാന്‍സ് കണ്ടെത്തിയത്.
പോലീസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എഎസ്ഐമാരായ ഷൈന്‍, മനോജ് അരുണ്‍, സിന്ധു, സിപിഒമാരായ പ്രവീണ്‍, സുനില്‍കുമാര്‍, പി.എസ്. ബിജു, മിജോ ദിവാകരന്, ദീപ, അഖില്‍ദാസ്, രഞ്ജിത്ത് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത
ഓപ്പറേഷൻ ശുദ്ധി ’യുമായി എക്സൈസ് സംഘം
കണ്ട്രോള് റൂം നമ്പര്‍- 9447178000
കോട്ടയം: ജില്ലയില്‍ എക്സൈസിന്റെ ഓപ്പറേഷന് തണ്ടര്‍ ശക്തമായി തുടരുമ്പോള്‍ പുതിയ പദ്ധതിയുമായി വീണ്ടും എക്സൈസ് സംഘം കള്ളു ഷാപ്പുകളിലേക്ക്. ‘ഓപ്പറേഷന് ശുദ്ധി ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഉപയോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്രിമ കള്ള് നിര്‍മാണം തടയുന്നതിനുമായി എക്സൈസ് വകുപ്പ് സംസ്ഥാനവ്യാപകമായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ്.
കഴിഞ്ഞ ദിവസം അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പില്‍നിന്ന് മീൻതലക്കറിയും കള്ളും കഴിച്ച ആറു യുവാക്കളില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന് ശുദ്ധി ’ പദ്ധതിയുമായി എക്സൈസ് രംഗത്തെത്തിയത്. ജില്ലയിലെ വിവിധ കള്ളുഷാപ്പുകളില്‍ പരിശോധന ഊര്‍ജിതമാക്കി.
ഷാപ്പുകളിലേക്ക് കള്ള് കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍, കള്ള് ചെത്തുന്ന തോട്ടങ്ങള്‍ (തെങ്ങിന് തോപ്പുകള്‍/പനന്തോപ്പുകള്‍) എന്നിവ കേന്ദ്രീകരിച്ച് എക്സൈസ് സംഘം തുടര്‍ച്ചയായ റെയ്ഡുകളും പരിശോധനകളും നടത്തുന്നുണ്ട്. കള്ള് കൊണ്ടുപോകുന്ന ഗതാഗത സമയത്തും ഷാപ്പുകളില്‍ വിതരണത്തിന് എത്തിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.
ഈ സാമ്പിളുകള്‍ കൃത്യമായ രാസപരിശോധനകള്‍ക്ക് വിധേയമാക്കും. കെമിക്കലുകളോ മറ്റ് രാസവസ്തുക്കളോ ചേര്‍ത്ത വ്യാജ കള്ള് കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കും. വ്യാജ കള്ള് നിര്‍മാണമോ വിതരണമോ വിൽപ്പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇതു സംബന്ധിച്ച വിവരങ്ങള്‍ എക്സൈസ് കണ്ട്രോള് റൂം നമ്പറില്‍ നൽകാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
സംസ്ഥാനത്തെ ചില കള്ളുഷാപ്പുകളില്‍ വ്യാപകമായി കലക്ക് കള്ള് വില്പന നടക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് ഓരോ ജില്ലകളിലും മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു പരിശോധിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. പരിശോധനയുടെ വിവരങ്ങള്‍ ദിവസേന ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ക്ക് കൈമാറണമെന്നും ജില്ലാതല റിപ്പോര്‍ട്ടുകള്‍ മേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണര്‍മാര്‍ വഴി എക്സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
District News
ഈരാറ്റുപേട്ട: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഈരാറ്റുപേട്ടയില്‍ ഇളപ്പുങ്കലിലെ വീട്ടില്‍നിന്നു പതിനായിരം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റും പിടികൂടി.
ഈരാറ്റുപേട്ട പീടികത്താഴത്ത് മുഹമ്മദ് റസാക് (46) ആണ് പിടിയിലായത്. ഈരാറ്റുപേട്ട പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു വീട്ടില്‍ പരിശോധന നടത്തിയത്. കണ്ടെടുത്തവയില്‍ വ്യാജ നിരോധിത പുകയില ഉത്പന്നങ്ങളുമുണ്ട്. വീടിന്റെ ടെറസില്‍നിന്നും, ഉള്ളില്‍ നിന്നുമായി 16 ചാക്കുകളിലായാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
District News
മണിമല: മണിമല പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിൽ 4.808 കിലോ കഞ്ചാവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. മണിമല നേര്യതറ വീട്ടിൽ പയസ് ജേക്കബ് (51), വെള്ളാവൂർ കറുകപ്പള്ളിയിൽ ഏറത്തുവടകരയിൽ കെ.സി. ബിനു (50), സുജാത ബിനു (41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസന്റെ നിർദേശപ്രകാരം മണിമല സബ് ഇൻസ്പെക്ടർ വിജയകുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും മണിമല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
വെള്ളാവൂർ നിരവത്തുപടി ഭാഗത്തുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ ചായ്പ്പുമുറിയിൽനിന്നു വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
District News
പൊൻകുന്നം: ചങ്ങനാശേരി സ്വദേശികളായ രണ്ടുപേരെ 250 ഗ്രാം എംഡിഎംഎയുമായി പൊൻകുന്നത്ത് പോലീസ് അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഓപ്പറേഷൻ തൂഫാനിൽ പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.
ചങ്ങനാശേരി തൃക്കൊടിത്താനം ഹാഷിം മൻസിലിൽ ഹാഷിം ലബ്ബ (29), പെരുന്ന ഒളച്ചുക്കുഴിയിടത്തിൽ എൻ.ബി. നിബിൻ (38) എന്നിവരെയാണ് സാഹസികമായി കാർ തടഞ്ഞ് കോട്ടയം ജില്ലാപോലീസ് ചീഫിന്റെ ഡാൻസാഫ് സ്ക്വാഡ് പിടികൂടിയത്. കാറിന്റെ ഡോറിനിടയിൽ ഒളിപ്പിച്ച മയക്കുമരുന്ന് പാക്കറ്റ് വർക് ഷോപ്പിലെത്തിച്ച് പരിശോധന നടത്തിയാണ് കണ്ടെടുത്തത്.
ബാംഗളൂരുവിൽനിന്ന് കാറിലെത്തിയതാണിവർ. ചങ്ങനാശേരിയിൽ വിൽപ്പനയ്ക്കായി ഇവർ മയക്കുമരുന്നുമായി എത്തുന്നെന്ന് ഡാൻസാഫ് ടീമിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മുതൽ ടീം ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. പൊൻകുന്നം ഗവ. ഹൈസ്കൂളിന് സമീപത്തുവച്ച് പൊൻകുന്നം പോലീസിന്റെ സഹകരണത്തോടെ വാഹനം തടഞ്ഞ് പിടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
തുടർന്ന് മറ്റൊരുവാഹനം കൊണ്ട് തടഞ്ഞിട്ടാണ് ഇരുവരെയും പിടികൂടിയത്. പരിശോധനയിൽ കാറിൽനിന്ന് ആദ്യം എംഡിഎംഎ കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ വർക് ഷോപ്പിൽ എത്തിച്ച് വിശദപരിശോധന നടത്തിയപ്പോഴാണ് ഡോറിനിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പിടിയിലായ പ്രതികളിൽ നിബിൻ മറ്റൊരു കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയാണ്.
District News
കോട്ടയം: ഓട്ടോറിക്ഷയില്‍നിന്നും വീട്ടില്‍നിന്നുമായി 13 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര് പിടിയില്‍. കോട്ടയം പനച്ചിക്കാട് കുന്ന്പറമ്പില് കെ.ജി. മനു (30), ചെങ്ങളം മോറുകാട് കണിയാംപറമ്പില്‍ സുധി ജബ്ബാര്‍ (32), ഭാര്യ അല്‍ഫിയ (21) എന്നിവരെയാണ് ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ കുമരകം ചെങ്ങളം മോർകാട് ഭാഗത്താണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഓട്ടോറിക്ഷ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍നിന്ന് 1.092 ഗ്രാം എംഡിഎംഎയും 6.12 ഗ്രാം കഞ്ചാവും കണ്ടെത്തി.
എക്സൈസ് സംഘത്തെ കണ്ട് ചെങ്ങളത്തെ ഒരു ഇടവഴിയിലേക്ക് ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷയ്ക്ക് പിന്നാലെയെത്തിയ എക്സൈസ് സംഘം ഓട്ടോറിക്ഷയില്‍നിന്ന് മനുവിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ലഹരി വസ്തുക്കള്‍ എവിടെനിന്നാണ് ലഭിക്കുന്നതെന്ന് വ്യക്തമായത്. ഇതോടെയാണ് എക്സൈസ് സംഘം സുധി ജബ്ബാറിന്റെ ചെങ്ങളം മോര്‍കാട് ഭാഗത്തെ വീട്ടില്‍ പരിശോധന നടത്തി കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 12.1157 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. വീട്ടിലേക്ക് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തുന്നതു കണ്ട സുധി ജബ്ബാര്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് എക്സൈസ് സംഘം ഇയാളുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തു. പിന്നീട് എക്സൈസ് ഓഫീസില്‍ എത്തി സുധി കീഴടങ്ങുകയായിരുന്നു.
ഇവരുടെ അക്കൗണ്ടിലേക്കാണ് ലഹരി മരുന്നുകള്‍ വില്‍ക്കുന്നതിന്റെ പണം ലഭിച്ചിരുന്നതെന്ന്് എക്സൈസ് സംഘം പറഞ്ഞു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനും സിവില്‍ എക്സൈസ് ഓഫീസറുമായ ഷാനു കൃഷ്ണയുടെ നേതൃത്വത്തില്‍ പരിശോധിച്ചു വരികയാണ്.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ആര്. ദര്ശക്കിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബി. ആനന്ദ് രാജ്, എം. നൗഷാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.സി. ദീബീഷ്, ടി.എ. യേശുദാസ്, ഗ്രഡ് പ്രിവന്റീവ് ഓഫീസര്‍ അഫ്സല് കുട്ടി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എം. പ്രിയ, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ബിബിന്‍ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്.
ജില്ലയില്‍ അടുത്ത കാലത്ത് പിടികൂടുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
District News
കോട്ടയം: മൂന്നാമത് സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ബാസ്കറ്റ്ബോൾ ടൂർണമന്റിന് സ്പോർട്സ് കൗൺസിൽ ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയത്തിലെ ഇരട്ട ബാസ്കറ്റ്ബോൾ കോർട്ടുകളിൽ ആവേശകരമായ തുടക്കം.
ഇന്നലെ നടന്ന മത്സരങ്ങളിൽ, പുരുഷന്മാരുടെ 30പ്ലസ് വിഭാഗത്തിൽ തെബാസ്കോയെ ത്രില്ലേഴ്സ് (61-40) പരാജയപ്പെടുത്തിയപ്പോൾ, മലബാർ ഹൂപ്പേഴ്സിനെതിരേ ഫോർട്ട് സ്റ്റാർസ് ഇന്ത്യയും (55-48), ത്രില്ലേഴ്സിനെതിരെ പ്രൈം ടൈമും (30-26) വിജയം നേടി. 35 പ്ലസ് വിഭാഗത്തിൽ ശ്രീലങ്ക മാസ്റ്റേഴ്സിനെ സ്വിഷ് അക്കാദമി തിരുവനതപുരം (46-45) മറികടന്നു, കൊല്ലം ഡോക്ടേഴ്സ് വോക്കോവർ നൽകിയതിനെത്തുടർന്ന് തെബാസ്കോ വിജയിച്ചപ്പോൾ (0-20), 40 പ്ലസ് വിഭാഗത്തിൽ ശ്രീലങ്ക മാസ്റ്റേഴ്സിനെ നൈറ്റ്സ് വെറ്റ്സും (44-24), തെബാസ്കോയെ ബ്രാവ്ലേഴ്സ് ബംഗളൂരു (38-27)നും , പെന്നികുക്കിനെ കേരള കൊമ്പൻസും (49-44) പരാജയപ്പെടുത്തി.
45പ്ലസ് വിഭാഗത്തിൽ റെനോവേറ്റേഴ്സ് കോവൈ നൈറ്റ്സ് വെറ്റ്സിനെ (55-38) തകർത്തു. 50പ്ലസ് വിഭാഗത്തിൽ എംബിഎ ബംഗളൂരുവിനെതിരേ തെബാസ്കോ (40-36), വിജയം നേടി. 55പ്ലസ് വിഭാഗത്തിൽ സിസ്ലർ മൈസൂരിനെതിരേ ടിബിസി തിരുപ്പുരും (42-33) വിജയം കണ്ടു. 60പ്ലസ് വിഭാഗത്തിൽ അപ്പോളോ ബാസ്കറ്റ്ബോൾ ക്ലബ് നാഗ്പുരിനെ തെബാസ്കോ തേവര (56-25) നു പരാജയപ്പെടുത്തി. ട്രിപ്പിൾ IIIനെ എംബിഎ ബംഗളൂരുവും(28-22) പരാജയപ്പെടുത്തി.
വനിതകളുടെ 30പ്ലസ് വിഭാഗത്തിൽ മഹാരാഷ്ട്രയെ തകർത്ത് ഫീനിക്സ് ഇന്ത്യ (38-14) വിജയം സ്വന്തമാക്കി.
28 വരെ നീണ്ടുനിൽക്കുന്ന ഈ കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ഫാ.ഡോ. തോമസ് കുഴിനാപ്പുറത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു ഗുരുക്കൾ, ജോർജ് ജേക്കബ് പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
District News
കോട്ടയം: പള്‍സ് പോളിയോ ഇമ്യൂണൈസേന്റെ ഭാഗമായി ജില്ലയിലെ അഞ്ച് വയസിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ പ്രതിരോധ വാക്സിന് നല്‍കും.
ജില്ലാതല ഉദ്ഘാടനം 28നു രാവിലെ 10ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും. ജില്ലയില്‍ അഞ്ചു വയസില്‍ താഴെയുള്ള 85,277 കുട്ടികള്‍ക്ക് പോളിയോ വാക്സിന് നല്‍കേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ പറഞ്ഞു.
വിതരണത്തിനായി 1,218 ബൂത്തുകള്‍ ജില്ലയില്‍ സജ്ജമാക്കും. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് തുള്ളിമരുന്ന് വിതരണം. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികള്‍, വായനശാല, ക്ലബ്, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളിലും ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
അഞ്ചു മൊബൈല്‍ ബൂത്തുകളും ഏര്‍പ്പെടുത്തും. 29, 30 തീയതികളില്‍ വോളണ്ടിയര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തി അഞ്ചു വയസില്‍ താഴെയുളള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് ലഭിച്ചെന്ന് ഉറപ്പുവരുത്തും.
ഈ പ്രായവിഭാഗത്തിലുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ തന്നെ തുള്ളിമരുന്ന് നല്കി പോളിയോ നിര്‍മാര്‍ജന യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.
District News
കാഞ്ഞിരപ്പള്ളി: അങ്കണവാടി പരിസരത്ത് മൂര്‍ഖന്‍പാമ്പിനെ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊടുംവന്താനം ടോപ്പില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ പരിസരത്താണ് പാമ്പിനെ കണ്ടെത്തിയത്.
പാമ്പ് അങ്കണവാടിയുടെ തറയുടെ മാളത്തിലേക്ക് കയറിപ്പോയതോടെ റസ്ക്യു ടീമിന് പാമ്പിനെ പിടികൂടാനായില്ല. പാമ്പ് കയറിപ്പോയ ഭാഗത്ത് പാമ്പിനെ പിടികൂടാന്‍ വല വിരിച്ചിട്ടിരിക്കുകയാണ്.
അങ്കണവാടിയോട് ചേര്‍ന്നുള്ള ഒന്‍പതാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ കാട് കയറിക്കിടക്കുന്ന സ്ഥലം ഉടന്‍ വൃത്തിയാക്കാന്‍ പഞ്ചായത്ത് കത്ത് നല്‍കിയതായും പാമ്പിനെ കണ്ട ഉടന്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും വാര്‍ഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുനില്‍ തേനംമാക്കല്‍ അറിയിച്ചു.
District News
കരിമണ്ണൂര്‍: തോക്കുമ്പന്‍ സാഡില്‍ റോഡിന്റെ ഭാഗമായ തൊമ്മന്‍കുത്ത്-നാരങ്ങാനം വഴി ബസ് സര്‍വീസ് തുടങ്ങാനുള്ള തടസം നീക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ കെഎസ്ടിപി, പിഡബ്ല്യുഡി അധികൃതര്‍ക്ക് കത്തയച്ചു. റോഡ് പ്രധാനമായും കടന്നുപോകുന്ന വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടന്മുടി വാര്‍ഡംഗം ജോര്‍ജ് അഗസ്റ്റിന്, ജില്ലാ പഞ്ചായത്ത് കരിമണ്ണൂര്‍ ഡിവിഷന് അംഗം മനോജ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ലാലു ജോസഫ് എന്നിവരാണ് റോഡിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.
മുസ്ലിംലീഗ് കരിമണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് വി.എ. സക്കീര്‍ തൊമ്മന്‍കുത്ത് മുതല്‍ മുണ്ടന്മുടി അച്ചന്കവലവരെയുള്ള നാലര കിലോമീറ്റര്‍ ദൂരത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പെതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്കി. അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ നാരങ്ങാനം റോഡിന് ഫിറ്റന്സ് അനുവദിക്കുന്നതിനും ഇതുവഴി ബസ് സര്‍വീസ് തുടങ്ങുന്നതിനും നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കുമെന്നും ഇത് കെഎസ്ടിപി, പെതുമരാമത്ത്-ഗതാഗത വകുപ്പ് അധികൃതര്‍ക്കും തൊടുപുഴ, ഇടുക്കി എഎല്എമാര്ക്കും നല്‍കുമെന്നും വണ്ണപ്പുറം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
തൊടുപുഴയില്‍നിന്ന് കരിമണ്ണൂര്‍-തൊമ്മന്‍കുത്ത്-നാരങ്ങാനം വഴി ബസ് സര്‍വീസ് തുടങ്ങിയാല്‍ ഹൈറേഞ്ചില്‍നിന്ന് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ തൊടുപുഴയിലെത്താം.
നിലവില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുറഞ്ഞ ദൂരമായതിനാല്‍ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കൂടാതെ ആനയാടികുത്ത് കാണാന്‍ സഞ്ചാരികളുമായെത്തുന്ന വലിയ ടൂറിസ്റ്റ് വാഹനങ്ങളും മറ്റു ഭാരവാഹനങ്ങളും ഇതുവഴി യഥേഷ്ടം ഓടുന്നുണ്ട്. എന്നാല്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിനാണ് തടസം. ഫിറ്റ്നസ് നല്‍കുക എന്ന സാങ്കേതികത്വം മാത്രമാണ് ഇതുവഴി ബസ് സര്‍വീസ് തുടങ്ങാന്‍ തടസമെന്ന് നാട്ടുകാര്‍ പറഞ്ഞു.
തൊമ്മന്‍കുത്ത് മുതല്‍ നാരങ്ങാനം വരെയുള്ള നാലര കിലോമീറ്റര്‍ റോഡിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഇതുവഴി ബസ് സര്‍വീസ് തുടങ്ങാന്‍ പെര്‍മിറ്റ് കിട്ടില്ലെന്ന് സ്വകാര്യബസ് ഉടമകളും കെഎസ്ആര്‍ടിസിയും പറയുന്നു. നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തിന് ഫിറ്റ്നസ് നല്കാന് കെഎസ്ടിപി പൊന്‍കുന്നം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്കാണ് പഞ്ചായത്തുകള്‍ കത്ത് നല്‍കേണ്ടത്.
ജനപ്രതിനിധികള്‍ കത്ത് നല്‍കിയതോടെ കെഎസ്ടിപി ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടി സ്വീകരിക്കുമെന്നും ബസ് സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. ഇതുവഴി ബസ് സര്‍വീസ് തുടങ്ങുന്നതോടെ തൊടുപുഴയുടെ കിഴക്കന്‍ മേഖലയായ കരിമണ്ണൂര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വലിയ വികസന മുന്നേറ്റത്തിനു വഴിതുറക്കുമെന്നാണ് വിലയിരുത്തല്‍.
District News
കുമളി: വ്യാപാരസ്ഥാപനങ്ങളുടെ കണക്ക് ഇനംതിരിച്ച് നൽകണമെന്ന് വനംവകുപ്പ് കുമളി പഞ്ചായത്തിനോട് ആവശ്യപ്പെട്ടത് വിവാദത്തിൽ. വനംവകുപ്പിന്റെ നീക്കം ഗൂഢലക്ഷ്യം വച്ചുള്ളതാണെന്നും കണക്ക് നൽകില്ലെന്നും പഞ്ചായത്തും വ്യക്തമാക്കി.
കണക്ക് ചോദിച്ച് വനംവകുപ്പ് നൽകിയ കത്തിൽ എന്താവശ്യത്തിനാണിത് എന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. ആവശ്യം അറിയിക്കാതെ കണക്ക് നൽകില്ലെന്നും പഞ്ചായത്ത് കർശന നിലപാടെടുത്തു.
റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകൾ, കടകള്‍ എന്നിവ ഇനംതിരിച്ച് നല്‍കാനാണ് വനംവകുപ്പ് പറയുന്നത്. പെരിയാര്‍ കടുവ സങ്കേതം അസി. ഫീല്‍ഡ് ഡയറക്ടര്‍ ആര്. ലക്ഷ്മിയാണ് കുമളി പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചത്.
വനംവകുപ്പിന്റെ കത്തിനെതിരേ വ്യാപാരികളും രംഗത്തെത്തി. വ്യാപാരസ്ഥാപനങ്ങളുടെ വിവരം നൽകരുതെന്ന് മർച്ചന്റ്സ് അസോസിയേഷൻ പഞ്ചായത്തിന് കത്ത് നൽകി. പഞ്ചായത്തിനോട് വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടാന്‍ വനംവകുപ്പിലെ പ്രാദേശിക ഡിവിഷൻ ഉദ്യോഗസ്ഥയ്ക്ക് എന്ത് അധികാരമെന്നാണ് പഞ്ചായത്തിന്റെ ചോദ്യം.
ഈ നിലപാട് തുടര്‍ന്നാല്‍ ഗ്രീന്‍ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് പഞ്ചായത്തും നിയന്ത്രണങ്ങളുമായി രംഗത്തിറങ്ങേണ്ടിവരുമെന്ന് പ്രസിഡന്റ് എം.എം. വര്‍ഗീസ് മുന്നറിയിപ്പ് നൽകി.
District News
ഇടുക്കി: സിഎച്ച്ആര്‍ കേസില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ജില്ലയിലെ ഏലം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ ഇടുക്കിയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്.
മുഖ്യമന്ത്രിയെ കാണുന്നതിനു മുന്നോടിയായി ജില്ലയില്‍നിന്നുള്ള എല്ലാ എംഎല്‍എമാരും പൂഞ്ഞാര്‍ എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ ആലോചനാ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിവേദനം സമര്‍പ്പിക്കുകയായിരുന്നു.
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സമയബന്ധിതമായി ഇവ പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിവേദകസംഘത്തിന് ഉറപ്പുനല്‍കി. സുപ്രീംകോടതിയില്‍ നടക്കുന്ന സിഎച്ച്ആര്‍ കേസില്‍ പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായി വിധി സമ്പാദിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ കുത്തകപ്പാട്ട ഭൂമി സംബന്ധിച്ച വിഷയങ്ങളും എംഎല്‍എമാര്‍ ഉന്നയിച്ചു. നിവേദകസംഘം വനംമന്ത്രിയെ കാണുകയും വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും നിവേദനം നല്‍കുകയും ചെയ്തു.
അടിസ്ഥാന രേഖകള്‍ ഇല്ലാതെ സിഎച്ച്ആര്‍ പ്രദേശം വനമാണെന്ന വനംവകുപ്പിന്റെ വാദം തെറ്റാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ വനംമന്ത്രിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെടാമെന്ന് വനംമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.
ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയി കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, എം.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കുപുറമേ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ചെയര്മാന് സ്റ്റനി പോത്തന്, ജനറല്‍ സെക്രട്ടറി പി.ആര്. സന്തോഷ്, ഭാരവാഹികളായ ആര്. മണിക്കുട്ടന്, സണ്ണി മാത്യു, ആഷിഷ് തോമസ്, ജോര്‍ജ് പി. ജേക്കബ്, ബിജു സക്കറിയ എന്നിവരും നിവേദക സംഘത്തിനൊപ്പമുണ്ടായിരുന്നു.
District News
അടിമാലി: ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീടിനു നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്കുള്ള സഹായ വിതരണം നിലച്ചു. ഇതേത്തുടർന്നു ദേശീയപാതയോരത്ത് അനിശ്ചിതകാല സമരവുമായി കുടുംബങ്ങൾ രംഗത്ത്. വീട് നഷ്ടമായവർക്കുള്ള വാടകക്കുടിശിക മുടങ്ങുകയും പുനരധിവാസവുമായി ബന്ധപ്പെട്ട നടപടികൾ എങ്ങും എത്താതെയും വന്നതോടെയാണ് സമരത്തിന് കാരണമായത്.
മുടങ്ങിയ വാടകയും പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്യാതെ സമരത്തിൽനിന്നു പിന്മാറില്ലെന്നാണ് ഇവർ പറയുന്നത്. മുടങ്ങിയ വാടക നൽകുക, വീടും സ്ഥലവും ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുക, 27 കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്ന് ഉറപ്പ് നൽകിയശേഷം അത് ഒൻപതുപേരിലേക്ക് ചുരുങ്ങിയതിന്റെ കാരണം വ്യക്തമാക്കുക തുടങ്ങി ആവശ്യങ്ങളും ഇവർ ഉന്നയിച്ചു. എട്ടുമാസം മുന്‍പാണ് ദേശീയ പാത 85ന്റെ നിര്‍മാണ ജോലി നടന്നു വന്നിരുന്ന അടിമാലി ലക്ഷംവീട് ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായി പ്രദേശവാസിയായ ഒരാൾ മരണമടഞ്ഞത്.
മണ്ണിടിച്ചിലിൽ വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ മാസങ്ങളായിട്ടും നടപടിയില്ലെന്നും സമരക്കാർ ആരോപിച്ചു. വീടിന്റെ വാടക കുടിശികയായതോടെ റോഡ് നിർമാണ കമ്പനിയുടെ മുന്നിൽ കുടുംബങ്ങൾ നേരത്തേ സമരം ആരംഭിച്ചിരുന്നു .പിന്നീട് മുടങ്ങിയ വാടക ഇവർക്ക് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ച് വാടകവീടുകളിലേക്ക് മടങ്ങിയത്. വീണ്ടും വാടകയിൽ കുടിശിക വന്നതോടെ വീടും സ്ഥലവും ഉറപ്പാക്കണമെന്ന ആവശ്യവുമായി ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
District News
തൊടുപുഴ: ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ തൊടുപുഴ ലയണ്‍സ് ഹാളില്‍ ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു. ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ എസ്. ഉമ വെങ്കിടേശന് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ കമ്മീഷണര്‍ ലൈന ബാലന്, ജോയിന്റ് കമ്മീഷണര്‍ എം. രഘു , ചാര്‍ട്ടേഡ് അക്കൗണ്ടന്റ്്സ് അസോസിയേഷന് പ്രസിഡന്റ് ജോബി സെബാസ്റ്റ്യന്‍, മര്‍ച്ചന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.പി. ഹരീഷ്, ബോസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
ഇടുക്കി, എറണാകുളം ജില്ലകളിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ആദായനികുതി പ്രാക്ടീഷണര്‍മാര്‍, ട്രേഡ് അസോസിയേഷനുകളിലെ അംഗങ്ങള്‍, ആദായനികുതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
District News
കാഞ്ഞാര്‍: വീട്ടിലേക്കുള്ള വഴിയിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ അറക്കുളം കാവുംപടിയില്‍ വീടുകയറി ആക്രമണം നടത്തിയ നാല് പ്രതികളെ കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തു. അറക്കുളം കാവുംപടി മുളയ്ക്കല്‍ വിഷ്ണു ജയന്, ജയരാജ്, ജയകൃഷ്ണന്, കദളിക്കാട്ടില്‍ ഗൗതം കൃഷ്ണ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ വിഷ്ണു ജയന് മുന്‍പ് നടന്ന പ്രമാദമായ സാജന് സാമുവല്‍ വധക്കേസിലെ പ്രതികൂടിയാണ്. അക്രമിസംഘത്തിലുണ്ടായിരുന്ന കാവുംപടി സ്വദേശി ജിമ്മി എന്നയാള്‍ ഒളിവിലാണ്.
കഴിഞ്ഞ 21ന് രാത്രി 11 ഓടെയായിരുന്നു സംഭവം. അറക്കുളം കാവുംപടി സ്വദേശിയായ രാജീവന്റെ വീട്ടിലേക്കുള്ള വഴിയില്‍ പ്രതികള്‍ ഇരുന്ന് മദ്യപിച്ചിരുന്നു. ഇത് രാജീവന് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.
പ്രതികള്‍ രാജീവന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും മര്‍ദിച്ചു പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നിര്‍ദേശപ്രകാരം കാഞ്ഞാര്‍ എസ്ഐ ഹാഷിം, ഷംസുദീന്‍, നജീബ്, എഎസ്ഐ ബിജു, എസ്സിപിഒ ഹരീഷ് ബാബു, ഷാജഹാന്, മുജീബ്, ബാബു സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
District News
തൊടുപുഴ: നെടുങ്കണ്ടം തൂക്കുപാലം ടൗണില്‍ നടന്ന കൊലപാതകക്കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. മുണ്ടിയെരുമ കല്ലുമ്മേക്കല്ല് സ്വദേശി ബ്ലോക്ക് നമ്പര്‍ 717ല്‍ അനൂപ് വിശ്വനാഥന്റെ (41) ജാമ്യാപേക്ഷയാണ് തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സനു എസ്. പണിക്കര്‍ തള്ളിയത്. പ്രതിക്ക് ജാമ്യം നല്കിയാല് അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി നിരീക്ഷിച്ചു.
2026 മാര്‍ച്ച് 15നായിരുന്നു തൂക്കുപാലം ടൗണില്‍വച്ച് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതി തന്റെ പിതൃ സഹോദരനായ രാജേഷിനെയാണ് (38) പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ കുത്തിക്കൊലപ്പെടുത്തിയത്. രാജേഷിനെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ കട്ടപ്പനയില്‍നിന്നു കഠാര വാങ്ങിയാണ് പ്രതി തൂക്കുപാലം ടൗണിലെത്തുന്നത്.
ഓട്ടോയില്‍ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന രാജേഷിനെ വലിച്ചിറക്കിയാണ് പ്രതി മുപ്പത്തിയഞ്ചോളം തവണ കുത്തിയത്. രാജേഷിനെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കളെയും അനൂപ് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. കൊലപാതകദൃശ്യം സമീപത്തെ സിസിടിവി കാമറയില്‍നിന്നു പോലീസിനു ലഭിച്ചിരുന്നു. സ്വന്തം മാതാവിനെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതടക്കം പല കേസുകളിലെയും പ്രതിയാണ് അനൂപ്.
രാജേഷിന്റെ ബന്ധുക്കള്‍ അഭിഭാഷകരായ ജോബി ജോര്‍ജ്, പി.ആര്. ബിജുമോന്, ബിനീഷ് വിജയന്, അലന് ബെന്നി എന്നിവര്‍ മുഖേനയാണ് പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എസ്. സനീഷ് ഹാജരായി.
District News
തൊടുപുഴ: ലഹരിക്കെതിരേ സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി വഴി ബുധനാഴ്ച വരെ ഇടുക്കി ജില്ലയിൽ നടന്നത് 5,366 റെയ്ഡുകൾ. 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോൾ 207 പേര് അറസ്റ്റിലായി. 13.493 കിലോ കഞ്ചാവും 6.67 ഗ്രാം എംഡിഎംഎയും എട്ട് ഗ്രാം ഹാഷിഷ് ഓയിലും 94 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. വിവിധയിടങ്ങളിൽ കണ്ടെത്തിയ 10 കഞ്ചാവ് ചെടികളും അധികൃതർ നശിപ്പിച്ചു. ജില്ലയിൽ പോലീസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും ഊര്‍ജിതമായി നടക്കുകയാണ്.
എക്സൈസ് പദ്ധതിയായ ഓപ്പറേഷന് തണ്ടര്‍ വഴി ജില്ലയില്‍ 88 എന്‍ഡിപിഎസ് കേസുകൾ രജിസ്റ്റര്‍ ചെയ്തു. 80 പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് - 959 ഗ്രാം, കഞ്ചാവ് ചെടി- 21 എണ്ണം, എംഡിഎംഎ - 0.29 ഗ്രാം, ചരസ് - രണ്ട് ഗ്രാം, കഞ്ചാവ് മിഠായി-315 ഗ്രാം, കോട - 70 ലിറ്റർ, ചാരായം- രണ്ട് ലിറ്റർ, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം - 307.185 ലിറ്റര്‍ എന്നിവ പിടിച്ചെടുത്തു.
92 അബ്കാരി കേസുകളും നിരോധിത പുകയില ഉത്പന്ന വില്‍പ്പന, ഉപയോഗം, പൊതുസ്ഥലത്തെ പുകവലി എന്നിവയുമായി ബന്ധപ്പെട്ട് 495 കോട്പ കേസുകളും ഒരു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തു. അബ്കാരി കേസുകളില്‍ 92 പേർ അറസ്റ്റിലായി.
ജില്ലയുടെ വിവിധ മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും എക്സൈസ്-പോലീസ് പട്രോളിംഗും വാഹനപരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്കൂള്‍ -കോളജ് പരിസരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ ശക്തമാണ്.
ലഹരിവിരുദ്ധ ദിനാചരണം ഇന്ന്
ഇടുക്കി: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് വിപുലമായ പരിപാടികള്‍. തൊടുപുഴ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂമാന്‍ കോളജില്‍ ലഹരിവിരുദ്ധ ബോധവത്കരണ സദസ് ഉച്ചകഴിഞ്ഞ് രണ്ടിന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തും. നടന് ആസിഫ് അലി വിശിഷ്ടാതിഥിയാകും. തൊടുപുഴ മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡില്‍നിന്ന് ന്യൂമാന്‍ കോളജിലേക്ക് ലഹരിവിരുദ്ധ സന്ദേശ റാലിയും നടക്കും.
മൂന്നാറില്‍ രാവിലെ 11.30ന് ലഹരിവിരുദ്ധ റാലിയും തുടര്‍ന്ന് യോഗവും നടക്കും. എഫ്. രാജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കുട്ടിക്കാനം മരിയന്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരിവിരുദ്ധ അവബോധ ക്ലാസ് രാവിലെ 10ന് സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കട്ടപ്പന, ഇടുക്കി എന്നിവിടങ്ങളില്‍ ബൈക്ക് റാലി, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും.
വീര്യം കുറഞ്ഞ മദ്യവില്പന അനുവദിക്കരുത്: മദ്യലഹരിവിരുദ്ധ സമിതി
കോതമംഗലം: പുതുതലമുറയെ ലഹരിയിലേക്ക് ആകര്‍ഷിക്കുന്നതിനു കാരണമാകുന്ന വീര്യംകുറഞ്ഞ മദ്യവില്‍പ്പന നടത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ ഇതില്‍നിന്നു പിന്മാറണമെന്നും കെസിബിസി മദ്യവിരുദ്ധസമിതി കോതമംഗലം രൂപതാ സമിതി ആവശ്യപ്പെട്ടു.
ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന തൂഫാന്, തണ്ടര്‍ പദ്ധതികള്‍ പരാജയപ്പെടുന്നതിന് ഇതു കാരണമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
രൂപത ഡയറക്ടര്‍ ഫാ. ജയിംസ് ഐക്കരമറ്റം യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണി കണ്ണാടന്‍, ജോയ്സ് മുകുടം, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, ജോബി ജോസഫ്, ജോയി പടയാട്ടില്‍, ബിജു വെട്ടിക്കുഴ, സുനില്‍ സോമന്, സിജോ കൊട്ടാരത്തില്‍, ജോമോന് ജേക്കബ്, മാര്ട്ടിന് കീഴേമാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
നെടുങ്കണ്ടം: പടിഞ്ഞാറേ കവലയില്‍ 37 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ അതിരുകുന്ന് പൂമംഗലോരത്ത് റിയാസ് (29) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഒന്നോടെയാണ് സംഭവം.
പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട റിയാസിനെ നെടുങ്കണ്ടം എസ്ഐ യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയും തുടര്‍ന്ന് പ്രതി നിലത്ത് ഉപേക്ഷിച്ച ചെറിയ കവറില്‍നിന്ന് എംഡിഎംഎ കണ്ടെത്തുകയുമായിരുന്നു. സ്വന്തം ഉപയോഗത്തിനായി വാങ്ങി സൂക്ഷിച്ചതാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
District News
കുട്ടിക്കാനം: മരിയന്‍ കോളജിന്റെ നേതൃത്വത്തില്‍ മലേഷ്യന്‍ ലിങ്കണ് യൂണിവേഴ്സിറ്റിയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് ഡോക്ടറേറ്റ് ബിരുദം നല്കി. കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്ന ചടങ്ങില്‍ ലിങ്കണ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ.ഡോ. അമീയ ഭോമിക് ബിരുദദാനം നിര്‍വഹിച്ചു.
കോളജ് മാനേജര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. അജിമോന് ജോര്‍ജ്, ലിങ്കണ് യൂണിവേഴ്സിറ്റി മിഡില്‍ ഈസ്റ്റ് റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജ്യോതിഷ് കുമാര്‍, സെന്റര്‍ ഡയറക്ടര്‍ ഡോ. ജോസ് ജയിംസ്, അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് ഏബ്രഹാം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അധ്യാപകന് ഡോ. നാഗേന്ദ്രകുമാര്‍, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ബിന്നി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. അമീയ ഭോമിക് ഗവേഷകരുമായി സംവദിച്ചു. ലിങ്കണ് യൂണിവേഴ്സിറ്റി മരിയന്‍ ഗവേഷണ കേന്ദ്രത്തിനു കീഴില്‍ 70 വിദ്യാര്‍ഥികള്‍ ഗവേഷണം നടത്തിവരുന്നുണ്ട്.
District News
ചെറുതോണി: മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സ്കൂളിലെ എൻസിസി, എൻഎസ്എസ്, കെസിഎസ്എൽ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ആറു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് നിർവഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു.
പ്രിൻസിപ്പൽ ജോയി കെ. ജോസ്, ഹെഡ്മാസ്റ്റർ സജി മാത്യു, എൻസിസി ഓഫീസർ ഷെറിൻ മാത്യു, കെസിഎസ്എൽ രൂപത പ്രസിഡന്റ് എബി ഏബ്രഹാം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റിൻസി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകർ, അനധ്യാപകർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
ലഹരി ബോധവത്കരണ പരിപാടി
ആലക്കോട്: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്‍ഫന്റ് ജീസസ് എല്‍പി സ്കൂളിന്റെ നേതൃത്വത്തില്‍ ആലക്കോട് ടൗണില്‍ ബോധവത്കരണ പരിപാടിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് കക്കുഴി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യ ജോസഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു എബി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബൈജു ജോര്‍ജ്, പിടിഎപ്രസിഡന്റ് സെബാസ്റ്റ്യന്‍, ടി.കെ. ജെനിറ്റ്, ടോണി ടോമി, ഹെല്‍ഗ കെ. ഷിബു എന്നിവര്‍ പ്രസംഗിച്ചു.
ലഹരിവിരുദ്ധസേന രൂപീകരിച്ചു
വണ്ണപ്പുറം: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വണ്ണപ്പുറം ആശ്രയ ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ വണ്ണപ്പുറം ഹിറ പബ്ലിക് സ്കൂളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധസേന രൂപീകരിച്ചു. കാളിയാര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജേഷ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ആശ്രയ കമ്മിറ്റി ചെയര്മാന് ആല്‍ബര്‍ട്ട് ജോസ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ രക്ഷാധികാരി പി.എം. ഇല്യാസ്, ഷൈനി സന്തോഷ്, പ്രിന്‍സിപ്പല്‍ ഡോ. യൂസഫ് അബ്ദുള്‍ സലാം, ജേക്കബ് ജോണ്‍, സഹീര്‍ വാണിയപ്പുരയില്‍, ടി.എ. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കുമളി: സഹോദര സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും മനോഹരമായ മാതൃകയാണ് കുമളി റൂറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ സര്‍വീസെന്ന് (ക്രോസ്) സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുമളി അട്ടപ്പള്ളത്ത് ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിന്റെ പുതിയ ബ്ലോക്കിലെ ശിലാസ്ഥാപനത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ നടത്തുന്ന സാമൂഹ്യ ശുശ്രൂഷ അനേകര്‍ക്ക് ആശ്വാസമാണ്.
ക്രൈസ്തവവിശ്വാസം അനുസരിച്ച് മരണത്തിന്റെ അടയാളമല്ല കുരിശ്. ഇത് ഉത്ഥാനത്തിന്റെ പ്രതീകമാണ്. അതിനാല്‍ ഈ സംഘടനയും ഉത്ഥാനത്തിന്റെ അടയാളമായിത്തീരാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.
സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായ ഒലിവ് തൈയും അദ്ദേഹം നട്ടു. ചടങ്ങില്‍ ക്രോസ് ചെയര്മാന് ആന്റണി ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് അംഗം സണ്ണി മാത്യു, ഷാജി അറയ്ക്കല്‍, കുമളി സെന്റ് തോമസ് ഫൊറോന വികാരി ഫാ.ഡോ. മാത്യു കല്ലായ്ക്കല്‍, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പനച്ചിക്കല്‍, സഹ്യാദ്രി അഡ്മിനിസ്ട്രേറ്റര്‍ ഫാ. ദീപു പുത്തന്‍പുരയ്ക്കല്‍, കുമളി സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മ പള്ളി വികാരി റവ. വിജയ് മാമ്മന്‍ മാത്യു, ചക്കുപള്ളം ഇമ്മാനുവേല്‍ ചര്‍ച്ച് വികാരി ഫാ. ജെബിന് വിനോജ് തോമസ്, ജില്ലാ പഞ്ചായത്ത് മെംബര്‍ ആന്‍സി ജയിംസ്, കുമളി പഞ്ചായത്ത് മെംബര്‍ ജെസി റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
നെടുങ്കണ്ടം: മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ "തൂഫാന് ഗോൾ എന്ന പേരില്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. നെടുങ്കണ്ടം സബ് ഇന്‍സ്പെക്ടര്‍ ലിജോ പി. മാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ധനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പൽ എ.എസ്. അഞ്ജു, പ്രോഗ്രാം ഓഫീസര്‍ സിബിന് തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
District News
ചെറുതോണി: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് വിമലഗിരി വിമല ഹൈസ്കൂളിൽ നടന്ന ലഹരി വിരുദ്ധ പരിപാടി തങ്കമണി എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു.
സർക്കിൾ ഇൻസ്പെക്ടർ ബിബിൻ ഗോപിനാഥ് ലഹരിവിരുദ്ധദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രശാന്തി സിഎംസി ലഹരിവിരുദ്ധദിന സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി മനോജ് ചാക്കോ, സിപിഒ ജിമ്മി ജേക്കബ് എന്നിവർ നേതൃത്വം നൽകി.
District News
ചെറുതോണി: ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളെയും പരിഗണിച്ചുള്ള ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് ഗവ.ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു. ചെറുതോണി വ്യാപാരഭവന് ഹാളില്‍ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഭൂപ്രശ്നങ്ങളടക്കമുള്ള വിഷയങ്ങള്‍ പരിഹരിക്കുമെന്നുള്ള പ്രഖ്യാപനവും റബറിന്റെ താങ്ങുവില 250 രൂപയായി ഉയര്‍ത്തിയതും വന്യമൃഗശല്യം തടയുന്നതിനു ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നുള്ള പ്രഖ്യാപനവും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി എംഎല്‍എ റോയി കെ. പൗലോസിനും യോഗത്തില്‍ സ്വീകരണം നല്കി. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു.
വിവിധ പാര്‍ട്ടികളില്‍നിന്ന് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്കുള്ള മെംബര്‍ഷിപ് വിതരണവും അപു ജോണ്‍ ജോസഫ് നിര്‍വഹിച്ചു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം ചെയര്മാന് എം.കെ. പുരുഷോത്തമന്, കേരള കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ. തോമസ് പെരുമന, വര്‍ഗീസ് വെട്ടിയാങ്കല്‍, എം.ജെ. കുര്യന്, സംസ്ഥാന സെക്രട്ടറിമാരായ എം. മോനിച്ചന്, ഷൈനി സജി, വി.എ. ഉലഹന്നന്‍, ബെന്നി പുതുപ്പടി, സിനു വാലുമ്മേല്‍, ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ്, എബി തോമസ്, ബിനു ജോണ്‍ ഇലവുംമൂട്ടില്‍, വര്‍ഗീസ് സക്കറിയ, ടോമി തൈലംമനാല്‍, ഷിജോ ഞവരക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
District News
നെടുങ്കണ്ടം: മലയോര ജനതയെ മറന്ന ബജറ്റാണ് യുഡിഎഫ് സർക്കാരിന്റേതെന്ന് കേരള കോൺഗ്രസ് - എം. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിര്‍മാണ നിരോധനം പിന്‍വലിച്ച് നിയമസഭ ഏകകണ്ഠമായി നിയമ ഭേദഗതി പാസാക്കിയിരുന്നു.
ഇത് അവഗണിച്ചാണ് സര്‍ക്കാര്‍ രണ്ടാം ഭൂപരിഷ്കരണ നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനം നടത്തിയത്.
പ്രഖ്യാപനം ആശയക്കുഴപ്പത്തിനും വിവിധ വ്യാഖ്യാനങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. രണ്ടാം ഭൂപരിഷ്കരണ നിയമം എന്തിനുവേണ്ടിയെന്ന് പറയാതെ പ്രഖ്യാപിച്ചത് നിലവിലെ പ്രശ്നങ്ങളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്നതാണെന്നും ഇക്കാര്യത്തിൽ ജില്ലയിലെ എംഎല്‍എമാര്‍ നിലപാട് വ്യക്തമാക്കണമെന്നും കേരള കോണ്‍ഗ്രസ് - എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കുര്യാക്കോസ് ചിന്താമണിയിൽ, ജോസഫ് തോണക്കര, ജിന്സണ് പൗവ്വത്ത്, സിജോ നടയ്ക്കല്‍ തുടങ്ങിയവർ പങ്കെടുത്തു.
District News
തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും മെംബര്‍ഷിപ് വിതരണോദ്ഘാടനവും "വ്യാപാരിക്കൊരു സ്നേഹവീട്' ധനസമാഹരണവും നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി അധ്യക്ഷത വഹിച്ചു.
"വ്യാപാരിക്കൊരു സ്നേഹവീട്' പദ്ധതിയിലൂടെ നിര്‍മിച്ച് നല്കുന്ന വീടുകളുടെ ആദ്യ ഫണ്ട് മര്‍ച്ചന്റ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റ് കെ. വിജയന് കൈമാറി. സിഎ പരീക്ഷയില്‍ മികച്ച വിജയം നേടിയ പോള്‍ ഷാജന്, സെബിന് ജോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന്, ജില്ലാപഞ്ചായത്തംഗം മനോജ് കോക്കാട്ട്, മര്‍ച്ചന്റ്സ് ട്രസ്റ്റ് പ്രസിഡന്റ് ആര്. ജയശങ്കര്‍, കെവിവിഎസ് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി. ചാക്കോ, മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി. അജീവ്, മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജിമ്മി കുര്യന്, വൈസ് പ്രസിഡന്റുമാരായ സെയ്ദ് മുഹമ്മദ് വടക്കേയില്‍, ബെന്നി ഇല്ലിമൂട്ടില്‍, പി.എസ്. സിനിമോന്‍, സെക്രട്ടറിമാരായ എം.ബി. താജു, ബി. സജിത്കുമാര്‍, ജോസ്ലെറ്റ് ജോര്‍ജ്, കെഎച്ച്ആര്‍എ പ്രസിഡന്റ് ഗിരീഷ്കുമാര്‍, കെജിടിഎ പ്രസിഡന്റ് അനസ് പി. അസീസ്, യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ഇ.എ. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
District News
അടിമാലി: ലയൺസ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും 2026- 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. അടിമാലി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ രാജൻ എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വി.എസ്. ജയേഷ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.പി. പീറ്റർ ലിയോ ക്ലബ് ഉദ്ഘാടനം ചെയ്തു. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജോസ് മംഗലി പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റീജൺ ചെയർമാൻ ബേസിൽ കെ. വർഗീസ് സേവനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഷൈനു സുകേഷ്, എ.പി. ബേബി, പി.വി. ബേബി, ഷാജി മാത്യു, ബോബൻ ജോൺ, പി.വി. രാജു, പി.വി. ഷൈജു, സിബി മാത്യു, ബിജു ലോട്ടസ് തുടങ്ങിയവർ പ്രസംഗിച്ചു.
ക്ലബ്ബിന്റെ പ്രസിഡന്റായി കെ.ജെ. ജോസ് കീരിക്കാടൻ, സെക്രട്ടറിയായി പി.വി. ഷൈജു, ട്രഷറർ വിൽസൺ അഗസ്റ്റിൻ എന്നിവർ ചുമതലയേറ്റെടുത്തു.
District News
ചേർത്തല: മദ്യപിച്ച് ടിപ്പർ ലോറി ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. ചേർത്തല വയലാർ ചേന്നാട്വെളി നിധിൻ പ്രകാശ് (30) ആണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം 6.30 നാണ് സംഭവം.
നഗരത്തിൽ അലക്ഷ്യമായി ടിപ്പർലോറി ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡിവൈഎസ്പിയുടെ സ്ക്വാഡിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചത്. നിധിൻ പ്രകാശ് മദ്യപിച്ചതായി കണ്ടെത്തി. തുടർന്നുള്ള പരിശോധനയിൽ നിധിൻ പ്രകാശിന്റെ കൈയിൽനിന്ന് മദ്യവും പോലീസ് പിടികൂടി. ഇയാൾക്കെതിരേ പോലീസ് കേസെടുത്തു ജാമ്യത്തിൽ വിട്ടയച്ചു.
District News
തുറവുർ: പള്ളിത്തോട് പൊഴിച്ചാലിൽ മാലിന്യം നിറഞ്ഞതോടെ ഉൾനാടൻ മത്സ്യമേഖല പ്രതിസന്ധിയിൽ. ചെമ്മീൻ പീലിംഗ് ഷെഡുകളിൽനിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുമാണ് പൊഴിച്ചാലിനെ മലീമസമാക്കിയിരിക്കുന്നത്. നിലവിൽ പൊഴിച്ചാലിലെ വെള്ളത്തിന് കറുത്ത കളറാണ്. പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന പീലിംഗ് ഷെഡുകളിലെ മാലിന്യമാണ് പൊഴിച്ചാലിലെത്തുന്നത്.
അന്ധകാരനഴി, തെക്കേ സ്പിൽവേക്ക് തെക്കുഭാഗത്തായി നിരവധി പീലിംഗ് ഷെഡുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെ മുഴുവൻ മാലിന്യങ്ങളും ഒരു നിയന്ത്രണവും ഇല്ലാതെ പൊഴിച്ചാലിലേക്ക് തള്ളുകയാണ്.
ട്രീറ്റ്മെന്റ് പ്ലാന്റില്ലാത്തതും, നിയമങ്ങൾ പാലിക്കാത്തതുമായ പീലിംഗ് ഷെഡുകൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇവിടങ്ങളിൽനിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ മൂലം പൊഴിച്ചാലിലെയും തോടുകളിലെയും മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്. ഇതു മൂലം ചീനവലകളും മറ്റും മൂലം മത്സ്യബന്ധനം നടത്തുന്നവർ പ്രതിസന്ധിയിലാണ്.
ചെമ്മീൻ, കരിമീൻ, വരാൽ, കണമ്പ്, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങൾ ഒന്നുംതന്നെ ഇപ്പോൾ ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. വൻ തോതിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാവുന്ന സാഹചര്യമാണ് ഇവിടത്തെ വെള്ളത്തിനുള്ളത്.
District News
ആലപ്പുഴ: കിടങ്ങറ ജിഎച്ച്എസ് എൽപി സ്കൂളിൽ ജോലി ചെയ്ത അധ്യാപികയുടെ ശമ്പളം നേരിട്ട് നൽകാൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ അംഗം വി. ഗീതയുടെ നിർദേശാനുസരണമാണ് നടപടി.
അനധികൃത നിയമനം നടത്താൻ തന്നെ പിരിച്ചുവിട്ടെന്നാരോപിച്ച് വെളിയനാട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. ശമ്പളം നൽകുന്ന സോഫ്റ്റ്വേറായ സ്പാർക്കിലൂടെ പരാതിക്കാരിക്ക് ശമ്പളം നൽകാൻ കഴിഞ്ഞില്ലെന്നും നേരിട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് കേസ് തീർപ്പാക്കി.
District News
കായംകുളം: റെയിൽവേ സ്റ്റേഷനിലെ തെരുവുനായ ശല്യത്തിൽ വലഞ്ഞ് യാത്രക്കാര്‍. മിക്ക പ്ലാറ്റ്ഫോമുകളും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി.
ദിവസവും ആയിരക്കണക്കിന് പേരാണ് സ്റ്റേഷനിലെത്തുന്നത്. ട്രെയിൻ കയറുന്നതുവരെ ഭീതിയിൽ കഴിയേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. പ്ലാറ്റ്ഫോമിൽനിന്ന് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനും സാധിക്കാത്ത അവസ്ഥയാണ്.
രാത്രിയായാൽ നഗരത്തിന്റെ വിവിധയിടങ്ങളിൽനിന്ന് നായ്ക്കൾ കൂട്ടത്തോടെയാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. യാത്രക്കാര്‍ പലപ്പോഴും ഭയത്തോടെയാണ് സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നത് . പ്ലാറ്റ്ഫോമിലെ വേസ്റ്റ്ബിന്നിന്റെ മൂടി കടിച്ചുമാറ്റി ഭക്ഷ്യമാലിന്യമുൾപ്പെടെ പുറത്തിടുന്നതും പതിവാണ്.
സ്റ്റേഷൻ പരിസരത്ത് പലയിടങ്ങളിലും മാലിന്യം പെരുകുന്നതും നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതിനു കാരണമാണെന്ന് യാത്രക്കാരൻ പറഞ്ഞു. സ്റ്റേഷനകത്ത് ടിക്കറ്റ് കൗണ്ടറിനു സമീപത്തും പുറത്ത് പാർക്കിംഗ് ഏരിയയിലും കറങ്ങിത്തിരിയുന്ന നായ്ക്കളിൽ പലതും അക്രമസ്വഭാവമുള്ളവയാണ്. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ കായംകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരവധിപേർക്കാണ് ഈ മാസം കടിയേറ്റത്.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാർക്കു നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടികൾ നായ്ക്കളെ പേടിച്ചാണ് ഇപ്പോൾ സ്കൂളുകളിലേക്ക് പോകുന്നത്.
സർക്കാർ ഓഫീസുകളിലും നായകൾ വിഹരിക്കുകയാണ്. രാത്രിയായാൽ കായംകുളത്തെ മിക്ക ഇടറോഡുകളും ഇപ്പോൾ നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്.
ഇരുചക്രവാഹനങ്ങളിലോ നടന്നോ പോയാൽ നായ്ക്കൾ കൂട്ടത്തോടെ ചാടിവീഴും. വളർത്തുമൃഗങ്ങളെയും പക്ഷികളെയും കടിച്ചുകൊല്ലുന്നതും നിത്യസംഭവമാണ്.
District News
അമ്പലപ്പുഴ: കെഎൽസിഡബ്ളുഎ പുന്നപ്ര വിയാനി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഡ്യ സമ്മേളനവും ലഹരി ബോധവത്ക്കരണവും നടത്തി.
പുന്നപ്ര സ്റ്റേഷൻ ഇൻസ്പെക്ടർ മുരളി കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മ്യദുല ജോസഫ് അധ്യക്ഷത വഹിച്ചു.
വിയാനി പള്ളി വികാരി ഫാ. ക്ലീറ്റസ് കാരക്കാട്ട്, എസ്ഐ ജയേഷ് ചന്ദ്രൻ, സിസ്റ്റർ സിൽവി, പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എഫ് തോബിയാസ്, പഞ്ചായത്തംഗങ്ങളായ ജെസി സോണി, ജി. രതീഷ്, സിസ്റ്റർ അമ്പി ലിയോൺ,അനിത നിക്സൺ തുടങ്ങിയവർപ്രസംഗിച്ചു.
District News
മാന്നാർ: വിദേശത്ത് ജോലിയും വിവാഹവാഗ്ദാനവും നടത്തി നിരവധി പേരിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി മാന്നാർ പോലീസിന്റെ പിടിയിൽ. തൃശൂർ ചാവക്കാട് മുല്ലശേരി പെരുവല്ലൂർ പുതിയ വീട്ടിൽ പൊട്ടിലിങ്ങൽ പി.കെ. സലിമിനെ (48) യാണ് അറസ്റ്റ് ചെയ്തത്.
2025ൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ചെങ്ങന്നൂർ പോലിസ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ വാർത്തയും പ്രതിയുടെ ചിത്രവും പത്രമാധ്യമങ്ങളിൽ വന്നത് ശ്രദ്ധയിൽപ്പെട്ട മാന്നാർ സ്വദേശികളായ രണ്ടു പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ മാട്രിമോണിയിൽ വരനെ തേടിയുള്ള പരസ്യങ്ങളിൽനിന്നു യുവതികളുടെ വിവരങ്ങൾ ശേഖരിച്ച് അവരുമായി ഫോണിൽ ബന്ധപ്പെടുകയും തുടർന്ന് അവരുടെ കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ച് വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്ന ഇയാൾ വിവാഹവാഗ്ദാനം നൽകുന്നതിനൊപ്പം അവരുടെ ബന്ധുക്കൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയെടുക്കുകയുമാണ് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.
വിവാഹമോചനം നേടി പുനർവിവാഹത്തിന് പരസ്യം നൽകുന്ന സ്ത്രീകളെയാണ് ഇയാൾ തട്ടിപ്പിനായി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സ്ത്രീകളെ പരിചയപ്പെടുന്നതിനും അവരുമായി അടുപ്പത്തിലാകുന്നതിനും വേണ്ടി കണ്ണൻ എന്ന വ്യാജ പേരാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലിസ് വിശദമായി പരിശോധിച്ചതിൽനിന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയിലായി ലക്ഷത്തോളം ഫോളോവേഴ്സുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാഗ്ദാനം ചെയ്ത ജോലിയോ വിവാഹമോ നടക്കാതെ വരുമ്പോൾ, മുൻപ് അയച്ച സന്ദേശങ്ങൾ ഉയർത്തിക്കാട്ടി ഇരകളെ ഭീഷണിപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. മാന്നാർ, ചെങ്ങന്നൂർ, തൃക്കുന്നപ്പുഴ തുടങ്ങി വിവിധ പോലിസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ സമാനമായ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
മാന്നാർ പോലിസ് ഇൻസ്പെക്ടർ എസ്.വി. ബിജു, സബ് ഇൻസ്പെക്ടർ ഇ.എസ്. ഷൈജ, എഎസ്ഐ രജിത, സീനിയർ സിപിഒ ഷിജു എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
ചാരുംമൂട്: മോഷണക്കേസിൽ കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടാനേതാവുമായ കൊല്ലം പന്മന ചിറ്റൂർഭാഗം പള്ളത്ത് പടീറ്റതിൽ ചില്ലു ശ്രീകുമാർ എന്നറിയപ്പെടുന്ന ശ്രീകുമാറിനെ (41) നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, അടിപിടി, താമസക്കാരില്ലാത്ത വീട്ടിൽ മോഷണമടക്കം വിവിധ പോലീസ് സ്റ്റേഷനുകളിലായി 40 ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണന്ന് പോലീസ് പറഞ്ഞു.
ഒരു മാസം മുമ്പ് നൂറനാടിനു സമീപം കൊട്ടയ്ക്കാട്ടുശേരിയിൽ അടച്ചിട്ടിരിന്ന പ്രവാസിയുടെ വീട് കുത്തിത്തുറന്ന് ലാപ്ടോപ്, സ്വർണം - വെള്ളി ആഭരണങ്ങൾ എന്നിവ കവർന്ന കേസിലാണ് ഇയാളെ പോലീസ്അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പ് താമരക്കുളം വേടരപ്ലാവിൽ താമസക്കാരില്ലാത്ത വീട് കുത്തിതുറന്ന് രണ്ടംഗ സംഘം മോഷണശ്രമം നടത്തിയിരുന്നു. ഇതിലും ചില്ലു ശ്രീകുമാർ പ്രതിയാണെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
ഇയാർക്കൊപ്പമുണ്ടായിരുന്ന പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് നൂറനാട് എസ്എച്ച്ഒ ശ്യാം മുരളി പറഞ്ഞു. എസ്ഐമാരായ മിഥുൻ, എസ്. പ്രതാപൻ, സിപിഒ രജീഷ്, സിപിഒ മാരായ മനു പ്രസന്നൻ, മനുകുമാർ, സുനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
District News
കായംകുളം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ഡാൻസാഫ് ടീമും കായംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കായംകുളം കൃഷ്ണപുരം ചന്ദ്രാലയം വീട്ടിൽ അക്ഷയ് ചന്ദ്രൻ (29) ആണ് പിടിയിലായത്.
ഇയാൾ കൊലപാതകക്കേസിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണന്ന് പോലീസ് പറഞ്ഞു. 1.7 ഗ്രാം എംഡിഎംഎ യുവാവ് താമസിക്കുന്ന വീട്ടിൽനിന്നു പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന നിലയിൽ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദേശപ്രകാരം ജില്ലയിലുടനീളം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശക്തമായ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്.
District News
ആലപ്പുഴ: സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ പ്രതിഭാ സംഗമവും രക്ഷാകർതൃ സമ്മേളനവും നടത്തി. കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് ഡോ. ഒ.ജെ. സ്കറിയ ബോധവത്കരണ ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ എത്സ മരിയ സിഎംസി അധ്യക്ഷത വഹിച്ചു. ഡോ. രേഖാ മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുനിമോൾ ജയിംസ്, സിസ്റ്റർ ആനി ജോസ് എസ്ഡി, എം. മനോജ്, സന്തോഷ് മാത്യു, മന്ന എത്സ വർഗീസ് എന്നിവർ പ്രസംഗിച്ചു.
District News
ചമ്പക്കുളം: മഹാത്മാഗാന്ധിടെ "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന ആത്മകഥയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 100 സ്കൂളുകളിൽ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകം എത്തിച്ചുനൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും ആർട്ടിസ്റ്റ് തോമസ് കുര്യൻ വരച്ച ഗാന്ധി ചിത്രങ്ങളുടെ പ്രദർശനവും ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിൽ ഫിലിപ്പോസ് തത്തംപള്ളി ഉദ്ഘാടനം ചെയ്തു.
ഗാന്ധിജിയുടെ വേഷമിടുന്ന ജോർജ് പോൾ കുട്ടികളുമായി സംവദിച്ചു.
സാബർമതി ചാരിറ്റബിൾ സൊസൈറ്റിയുടെയും മൂലം വള്ളംകളി സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സാബർമതി ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എം. ഇ. ഉത്തമകുറുപ്പ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ബീന മേരി ജോസഫ്, ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ, സാബർമതി സാംസ്കാരിക വേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, ജോസുകുട്ടി സെബാസ്റ്റ്യൻ, ബിൽബി മാത്യു, ചാക്കോച്ചൻ ജെ. മെതിക്കളം തുടങ്ങിയവർ സംസാരിച്ചു.
District News
ഹരിപ്പാട്: പാസില്ലാതെ സർവീസ് നടത്തിയ ടോറസ് ലോറി പോലീസ് പിടികൂടാൻ കാരണം യുവാവാണെന്ന മുൻവൈരാഗ്യത്തിൽ അഞ്ചംഗസംഘത്തിന്റെ ക്രൂരമായ ആക്രമണം. മർദനത്തിൽ പരിക്കേറ്റ തൃക്കുന്നപ്പുഴ പല്ലന ചിറക്കുഴിയിൽ അരുൺ ചന്ദ്രന്റെ (33) ഇടതു കാൽപ്പാദത്തിന് മാരകമായി പരിക്കേൽക്കുകയും അസ്ഥി തകരുകയും ചെയ്തു. ആക്രമണത്തിനിടയിൽ യുവാവിന്റെ രണ്ടു പവന്റെ സ്വർണമാലയും ഐഫോണും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പല്ലന സ്വദേശി രഞ്ജിത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെ കരുവാറ്റ-കുമാരകോടി റോഡിൽ മംഗ്ലാവിൽ പാലത്തിനു കിഴക്കുവശത്തായിരുന്നു സംഭവം. അരുൺ ചന്ദ്രൻ റോഡരികിൽ ബൈക്കിൽ നിൽക്കുമ്പോൾ രണ്ടു ബൈക്കുകളിലായെത്തിയ പ്രതികൾ അരുണിന്റെ വാഹനത്തിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ഒന്നാം പ്രതിയായ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ബൈക്കിന്റെ ഇരുമ്പ് ഷോക്ക് അബ്സോർബർ ഉപയോഗിച്ച് അരുണിനെ ക്രൂരമായി മർദിച്ചു. അടിയേറ്റ് നിലത്തുവീണ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്തുടർന്ന് വീണ്ടും ആക്രമിക്കുകയായിരുന്നു.
ഈ സംഘർഷത്തിനിടയിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമാലയും മൊബൈൽ ഫോണും നഷ്ടപ്പെട്ടത്. ഒന്നാം പ്രതി രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ടോറസ് ലോറി നിയമവിരുദ്ധമായി ലോഡുമായി വന്നത് കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പോലീസ് പിടികൂടിയിരുന്നു. ഈ വണ്ടി പിടികൂടാൻ പോലീസിന് രഹസ്യവിവരം നൽകിയത് അരുൺ ചന്ദ്രൻ ആണെന്ന പ്രതികളുടെ സംശയമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഹരിപ്പാട് പോലീസ് തുടരന്വേഷണം നടത്തിവരികയാണ്.
District News
കായംകുളം: തീരദേശ പാതയിൽ ആലപ്പുഴ, കായംകുളം റെയില്‍വേ സ്റ്റേഷനുകളില്‍ നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ജൂലൈ 31നകം പൂര്‍ത്തിയാക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഉറപ്പു നല്‍കിയതായി കെ.സി. വേണുഗോപാൽ എംപി അറിയിച്ചു. നിർമാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ അനന്തമായി നീളുന്നതിലേ അസംതൃപ്തി ഡിവിഷണല്‍ റെയില്‍വേ മാനേജറെ അറിയിച്ചതായും എംപി പറഞ്ഞു.
കായംകുളത്ത് ജൂലൈ അവസാനത്തോടെ പണികള്‍ പൂര്‍ത്തീകരിക്കും. നിലവിലെ പ്രവേശന കവാടത്തിനു പുറമെ ഒരു പ്രവേശന മാർഗം കൂടി സജ്ജമാക്കും. പുതുതായി ഒരു കാത്തിരിപ്പു കേന്ദ്രത്തിനു കൂടി അനുമതിയായി.
കായംകുളത്തെ അപ്രോച്ച് റോഡിന്റെ നിർമാണവും ഉടന്‍ പൂര്‍ത്തിയാക്കും. ഓച്ചിറയിലെ മേല്‍നടപ്പാലത്തിന്റെ നിർമാണം ഉടന്‍ പൂര്‍ത്തിയാകും. കരുനാഗപ്പള്ളിയില്‍ നടന്നുവരുന്ന ആറു കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എംപി നിര്‍ദേശിച്ചു.
ആദ്യഘട്ടമായി പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. പാത ഇരട്ടിപ്പിക്കലിന്റെ വിശദമായ പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചതിനാല്‍ ഭൂമി ഏറ്റെടുപ്പ് സമയബന്ധിതമായി നടത്തുന്നതിന് ഒരു കലണ്ടര്‍ തയാറാക്കണമെന്ന് റെയില്‍വേയോട് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ ഉറപ്പാക്കും. റവന്യൂ മന്ത്രി എ.പി. അനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ ആലപ്പുഴയില്‍ യോഗം ചേരുമെന്നും എംപി പറഞ്ഞു.
ആലപ്പുഴ റെയില്‍വേ സ്റ്റേഷന്റെ അപ്രോച്ച് റോഡിന്റെ നിർമാണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം . ഇതിന്റെ നിർമാണം അനിശ്ചിതമായി നീളുന്നത് യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും എംപി ചൂണ്ടിക്കാട്ടി. സ്റ്റേഷനു വടക്കുഭാഗത്ത് കല്ലന് ഗേറ്റില്‍ ബീച്ചിലേക്കു ബന്ധിപ്പിക്കുന്ന പാതയില്‍ മേല്‍പ്പാലം നിർമിക്കാൻ അനുമതിയായി.
കെആര്ഡിസിഎല്ലിനാകും ഇതിന്റെ നിർമാണ ച്ചുമതല. പ്ലാറ്റ്ഫോം ഷെല്ട്ടറില്ലാത്ത പ്രദേശങ്ങളില്‍ ഷെല്‍ട്ടറുകള്‍ നിർമിക്കുന്നതിന് അനുമതിയായി. ഘട്ടം ഘട്ടമായി ഇതു പൂര്‍ത്തീകരിക്കും. ആദ്യഘട്ടത്തില്‍ അനുമതിയായ വര്‍ക്കുകള്‍ ഉടന്‍ ടെന്‍ഡര്‍ ചെയ്യും. സ്റ്റേഷനില്‍ ആര്‍ഒ പ്ലാന്റ് സ്ഥാപിക്കാനും പ്രാദേശിക വികസന ഫണ്ടില്‍നിന്നു തുക അനുവദിക്കുമെന്ന് എംപി പറഞ്ഞു.
District News
ആലപ്പുഴ: ആശുപത്രികളിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കേന്ദ്രആരോഗ്യ മന്ത്രാലയം നൽകുന്ന എൻക്യൂഎഎസ് പുരസ്കാര നിറവിൽ ആലപ്പുഴ ജനറൽ ആശുപത്രി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപനം നടത്തി. 93.84 പോയിന്റ് നേടിയാണ് ജനറൽ ആശുപത്രി ഈ നേട്ടത്തിന് അർഹമായത്.
ആശുപത്രിയിലെ 11 ഡിപ്പാർട്ടുമെന്റുകളാണ് അംഗീകാര പരിശോധനയിൽ പങ്കെടുത്തത്. ലാബ്, ഫാർമസി, ഐപി, ഒപി, കാഷ്വാലിറ്റി, ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷൻ തിയറ്റർ, എംഐസിയു, അഡിമിനിസ്ട്രേഷൻ, റേഡിയോളജി എന്നീ ഡിപ്പാർട്ടുമെന്റുകളാണ് അവ. ഇതിനു മുമ്പ് 2025ൽ സംസ്ഥാന സർക്കാരിന്റെ കായകൽപ്പ പുരസ്കാരം, സംസ്ഥാന ഹരിത മിഷന്റെ എ പ്ലസ് ആശുപത്രി പുരസ്കാരം എന്നിവ ജനറൽ ആശുപത്രി നേടിയിട്ടുണ്ട്.
ജില്ലയിൽ ആദ്യമായാണ് ഒരു മേജർ സ്ഥാപനം ഈ ദേശീയ അംഗീകാരം നേടുന്നത്. ഇ-ചെക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനകൾ നടത്തിയാണ് ആശുപത്രിയുടെ പ്രവർത്തനം വിലയിരുത്തിയത്. രോഗികൾക്ക് കൊടുക്കുന്ന സേവനം, അവരുടെ സംതൃപ്തി, ഇൻഫ്രാസ്ട്രക്ചർ, അണുനശീകരണം, ബയോ മെഡിക്കൽ വേസ്റ്റ് നിർമാർജനം തുടങ്ങിയവയൊക്കെ വിലയിരുത്തിയാണ് ആശുപത്രി മികച്ച നേട്ടത്തിലേക്കെത്തിയത്.
നഗരസഭയുടെ അകമഴിഞ്ഞ പിന്തുണയും ജില്ലാ മെഡിക്കൽ ഓഫീസ്, എൻഎച്ച്എം എന്നിവയുടെ സഹകരണവും ഒപ്പം ആശുപത്രിയിലെ ജീവനക്കാരുടെ കൂട്ടായ്മയും നേട്ടത്തിനു പിന്നിലുണ്ടായി. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പരിശോധനകളിൽ 70ശതമാനത്തിലേറെ മാർക്ക് നേടുന്ന ആശുപത്രികളെ കേന്ദ്രസർക്കാർ നിയമിക്കുന്ന വിദഗ്ധ സംഘം ദേശീയതലത്തിൽ വിലയിരുത്തിയാണ് ഈ അംഗീകാരം നൽകുന്നത്.
District News
ആലപ്പുഴ: യുവതലമുറയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരേ ശക്തമായ ജനകീയ പ്രതിരോധം തീർക്കുന്നതിനായി ആഭ്യന്തര വകുപ്പും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുകതമായി നടപ്പിലാക്കുന്ന "തൂഫാൻ: ലഹരിക്കെതിരേ ഒരുമിക്കാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28ന് ഉച്ചക്ക് 2.45ന് ആലപ്പുഴ കാർമൽ ഹാളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അധ്യക്ഷത വഹിക്കും. തൂഫാൻ പദ്ധതിയുടെ ഓഫീസർ ഇൻ ചാർജായ പുട്ട വിമലാദിത്യ ഐപിഎസ് പ്രസംഗിക്കും. കെവിവിഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് 2026-2028 വർഷത്തേക്കുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആലപ്പുഴ ജില്ലാ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തും. സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ മുഖ്യ വരണാധികാരിയായിരിക്കും. മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടനയുടെ ഭാവി നേതൃത്വം തെരഞ്ഞെടുക്കപ്പെടുന്ന ഈ പ്രക്രിയയിൽ അർഹരായ എല്ലാ അംഗങ്ങളും പങ്കാളികളാകണമെന്ന് രാജു അപ്സര പറഞ്ഞു.
District News
കേരളത്തിലെ വള്ളംകളി സീസണ് തുടക്കമിട്ട് ചമ്പക്കുളം മൂലംവള്ളംകളി 29ന് പമ്പയാറ്റിൽ നടക്കും. മിഥുന മാസത്തിലെ മൂലം നാളിൽ നടക്കുന്ന ജലമേളയോടെ മലയാളക്കര തിരുവോണത്തിന് ഒരുങ്ങിത്തുടങ്ങുകയാണ്. മൂലക്കാഴ്ചയെന്ന പേരിൽ അറിയപ്പെട്ടിരുന്ന ജലമേളയാണ് പിന്നീട് മൂലം വള്ളംകളിയായത്.
ശ്രീകൃഷ്ണവിഗ്രഹവുമായി മൂലംനാളിൽ ചെമ്പകശേരി രാജാവ് നടത്തിയ ജലഘോഷയാത്രയെ അനുസ്മരിക്കുന്ന ആഘോഷമാണ് നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജലമേള. തിരു-കൊച്ചി രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാൾ മഹാരാജാവ് 1952-ൽ വള്ളംകളി കാണാനെത്തി. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന് അദ്ദേഹം ഏർപ്പെടുത്തിയതാണ് രാജപ്രമുഖൻ ട്രോഫി.
മത്സരത്തിനു മുന്‍പേ അമ്പലപ്പുഴ പാൽപ്പായസവുമായെത്തുന്ന സംഘം ചമ്പക്കുളത്തെ മാപ്പിളശേരി വീട്ടിലെത്തി പ്രാർഥിക്കുന്നതുൾപ്പെടെ പുറംലോകമധികമറിയാത്ത ചരിത്രമുണ്ട് ഈ ജലമേളയ്ക്ക്... അതേക്കുറിച്ച് പറയാം, വിശദമായി.
ചമ്പക്കുളത്തെ ക്രിസ്ത്യൻ തറവാടായ മാപ്പിളശേരിയിൽ നിന്ന് കല്ലൂർക്കാട് പള്ളിവഴി നെൽപ്പുരക്കടവ് വരെയും അവിടെനിന്ന് അമ്പലപ്പുഴ ക്ഷേത്രക്കടവിലേക്കും നടന്ന വിഗ്രഹ ഘോഷയാത്രയുടെ ആണ്ടുതോറുമുള്ള ഓർമ പുതുക്കലാണ് ഓരോ മൂലം വള്ളം കളിയും. ക്രിസ്തുവർഷം 1545-ൽ അതായത് കൊല്ലവർഷം 720, മിഥുനം മാസത്തിലെ മൂലംനാളിൽ തുടങ്ങിയ ഈ വള്ളംകളി ഇന്നും മുടക്കമില്ലാതെ തുടരുന്നു.
അമ്പലപ്പുഴ, കരിങ്കുളം മഠം
ക്ഷേത്രങ്ങളും വള്ളംകളിയും
ചമ്പക്കുളവും കുട്ടനാടും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്നത് ചെമ്പകശേരി രാജാക്കൻമാരായിരുന്നു. മലയാള വർഷം (കൊല്ലവർഷം) 720-ൽ അതായത് ക്രിസ്തുവർഷം1545-ൽ ചെമ്പകശേരി ഭരിച്ചിരുന്നത് പൂരാടം തിരുനാൾ ദേവനാരായണനാണ്. അദ്ദേഹം അമ്പലപ്പുഴയിൽ ക്ഷേത്രം നിർമിച്ചു.
ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ നിശ്ചയിച്ച കൃഷ്ണവിഗ്രഹം അനുയോജ്യമല്ലെന്ന് പ്രശ്നത്തിൽ തെളിഞ്ഞു. പുതിയ വിഗ്രഹം നിശ്ചയിക്കപ്പെട്ട സമയത്തു പ്രതിഷ്ഠിക്കുകയും വേണം. തിരക്കിട്ട അന്വേഷണത്തിനൊടുവിൽ ചങ്ങനാശേരിക്ക് സമീപം കുറിച്ചി കരിങ്കുളം ക്ഷേത്രത്തിൽ ലക്ഷണമൊത്തൊരു കൃഷ്ണവിഗ്രഹം ഉണ്ടെന്നറിഞ്ഞു.
കുറിച്ചിയിലെ വിഗ്രഹം ശ്രീകൃഷ്ണൻ അർജുനന് നേരിട്ട് സമ്മാനിച്ചതാണെന്നാണ് ഐതിഹ്യം. ചെമ്പകശേരി രാജാവിന്റെ സൈന്യം ജലവാഹനങ്ങളിൽ കുറിച്ചിയിലെത്തി വിഗ്രഹം കടത്തിക്കൊണ്ടു പോന്നു. പമ്പാനദിയിലൂടെ ചമ്പക്കുളത്തെത്തിയപ്പോൾ സന്ധ്യമയങ്ങി. പിന്നെയും പലനാഴിക യാത്ര ചെയ്താലേ അമ്പലപ്പുഴയിലെത്തൂ.
അസമയത്തുള്ള യാത്ര ഒഴിവാക്കാൻ പടനായകർ ഒരു തീരുമാനത്തിലെത്തി. ചമ്പക്കുളത്തെ പുരാതന ക്രിസ്ത്യൻ തറവാടായ മാപ്പിളശേരിയിൽ വിഗ്രഹം ഇറക്കിവയ്ക്കാം. പിറ്റേന്ന് രാവിലെ ചമ്പക്കുളം കല്ലൂർക്കാട് പള്ളി വഴി മഠം ദേവീക്ഷേത്രത്തിലെത്തിച്ച് പ്രഭാത പൂജകൾ നടത്തി, അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് വിഗ്രഹമെത്തിച്ചു. ഇതായിരുന്നു ആദ്യത്തെ മൂലം വള്ളംകളി.
അമ്പലപ്പുഴ ക്ഷേത്രം, കുറിച്ചി കരിങ്കുളം ക്ഷേത്രം, മഠം ദേവീക്ഷേത്രം (നെൽപ്പുര മഠം) എന്നിവ മൂലം ജലോത്സവത്തിന്റെ ആരംഭത്തിന് കാരണമായ ക്ഷേത്രങ്ങളാണ്. മുൻകാലങ്ങളിൽ മൂലം ജലോത്സവത്തിൻന്റെ സമ്മാനങ്ങൾ വിതരണം ചെയ്തിരുന്നത് നെടുമുടി പഞ്ചായത്ത് ഓഫീസിനോടു ചേർന്നുള്ള മഠംക്ഷേത്രത്തിന്റെ മുന്നിലെ പന്തലിലായിരുന്നു.
എന്നാൽ,നിലവിൽ സമ്മാനദാനവും ഫിനിഷിംഗ് പോയിന്റിലെ പവലിയനിലാക്കി. അമപപ്പുഴ ക്ഷേത്രത്തെയും കുറിച്ചി കരിങ്കുളം ക്ഷേത്രത്തെയും നെല്പുര മഠം ക്ഷേത്രത്തെയും ഓർക്കാതെ മൂലം സ്മരണകൾ കടന്നുപോകില്ല.
സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം
29ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പമ്പാനദിയിൽ ചമ്പക്കുളം മാപ്പിളശേരി കടവ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള മത്സരട്രാക്കുകളിൽ സ്പീഡ് ബോട്ടുകൾ പ്രവേശിക്കാൻ പാടുള്ളതല്ലെന്ന് രജിസ്റ്ററിംഗ് അഥോറിറ്റി കൂടിയായ തുറമുഖ ഓഫീസർ അറിയിച്ചു. സംഘാടകസമിതിയുടെ അനുവാദമില്ലാതെ ട്രാക്കിൽ അതിക്രമിച്ചു കടക്കുന്ന ബോട്ടുകൾക്കെതിരേ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.
പ്രാദേശിക അവധി നൽകണമെന്ന്
മങ്കൊമ്പ്: ചമ്പക്കുളം മൂലം ജലോത്സവദിനമായ 29ന് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ തന്നെ ആദ്യത്തെ ജലോത്സവമായ മൂലം വള്ളംകളിയുടെ ചരിത്ര, പൈതൃക പ്രാധാന്യം മനസിലാക്കി ജനങ്ങൾക്ക് വള്ളംകളി ആസ്വദിക്കാൻ വേണ്ട സൗകര്യവും പ്രദേശികമായ അവധിയും സർക്കാർ അനുവദിയ്ക്കണമെന്ന് ഉദ്ഘാടനം ചെയ്ത നിയോജകമണ്ഡലം പ്രസിഡന്റ് സിജോ വർഗീസ് തെക്കേടം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്മാരായ മിഥുൻ റെജി, ജെറിൻ പോൾ, ജിബിൻ വർഗീസ്, മിലൻ റെജി എന്നിവർ പ്രസംഗിച്ചു.
District News
കായംകുളം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ കായിക കാമ്പയിൻ ഒരു മില്യൺ തൂഫാൻ ഗോളുകൾ കായംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു.
കാർത്തികപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിയാദ് മണ്ണാമുറി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. സിദ്ദിഖ് പ്രസംഗിച്ചു.
District News
ചേര്‍ത്തല: കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്റ് തീരദേശ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് ലഹരിയോട് വിട ചൊല്ലാം, ആത്മീയ ലഹരിയിലേക്ക് മടങ്ങാം... എന്ന സന്ദേശവുമായി ലഹരിമോചന വിളംബര യാത്ര നടത്തി.
സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ തൂഫാന് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫാ. സിജു സോളമൻ ആമുഖ സന്ദേശം നൽകി ഫ്ലാഗ് ഓഫ് ചെയ്തു. കോ-ഓര്‍ഡിനേറ്റർ സാബു കാക്കരിയിൽ, കെ.ഡി. ജോർജ്, ഫ്രാൻസിസ് പൊക്കത്തെ, കുഞ്ഞുകുഞ്ഞ്, പാപ്പച്ചൻ വാലയിൽ, ബാബു കളപ്പുര, ബെന്നി, ആനി മേരി തുടങ്ങിയവർ സന്ദേശം നൽകി.
ആലപ്പുഴ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലിയോ തേർട്ടീന്ത് സ്കൂളിൽ ഇന്നു രാവിലെ ഒമ്പതിന് ലഹരിവിരുദ്ധ സെമിനാറും ഫൺ റണ്ണും നടത്തും. ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
സുംബാ ഫിറ്റ്നസ് ഡാൻസിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഷാജി വി. നായർ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അധ്യക്ഷനാകും. നഗരസഭാധ്യക്ഷ മോളി ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് തുടങ്ങിയവർ പങ്കെടുക്കും.
District News
ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് വളപ്പിലെ മരം കടപുഴകി ഓട്ടോറിക്ഷയ്ക്കു മുകളിൽ വീണ് യാത്രക്കാരിക്കും രക്ഷിക്കാനെത്തിയ ട്രഷറി ജീവനക്കാരുമടക്കം നാലു പേർക്കു പരിക്ക്. ഇന്നലെ രാവിലെ 11.30നാണ് ആലപ്പുഴ കളക്ടറേറ്റ് കവാടത്തിലെ വാകമരം അപ്രതീക്ഷിതമായി നിലംപതിച്ചത്.
ജില്ലാ ഭരണകൂടവുമായി ചേർന്ന് സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിക്കെത്തിയ സ്കൂൾ വിദ്യാർഥികളടക്കം കോമ്പൗണ്ടിൽ നിൽക്കവേയാണ് അപകടമുണ്ടായത്.
ഇതേ മരത്തിൽ പതിക്കുന്ന ബാനറിൽ ഒപ്പു രേഖപ്പെടുത്തി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കാനായിരുന്നു പരിപാടി. മരം ചായുന്നതു കണ്ട് വിദ്യാർഥികളും അധ്യാപകരും ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കളക്ടേറ്റിലേക്കു പ്രവേശിച്ച ഓട്ടോറിക്ഷക്കു മുകളിലാണ് മരം പതിച്ചത്. ഓട്ടോ ഡ്രൈവർ എഎൻ പുരം തെക്കേ ആറ്റുപുറം സത്യൻ (64), യാത്രക്കാരി പഴവീട് സായികൃപയിൽ റിട്ട. അധ്യാപിക സരസമ്മ (85), പരിസരത്തു നിൽക്കുകയായിരുന്ന പഴവീട് ചങ്ങൻചിറയിൽ ലത (56) എന്നിവർക്കാണ് പരിക്കേറ്റത്.
മരത്തിനടിയിൽപ്പെട്ടുപോയ ഓട്ടോറിക്ഷയിൽനിന്ന് യാത്രക്കാരെ പുറത്തിറക്കാൻ ശ്രമിക്കവേയാണ് മരച്ചില്ലകൊണ്ട് ട്രഷറി ജീവനക്കാരനായ എസ്എൽ പുരം അശ്വതിയിൽ രാജേഷിന് (43) പരിക്കേറ്റത്. ആലപ്പുഴ ഗേൾസ് സ്കൂളിലെ റിട്ട അധ്യാപികയായ സരസമ്മ ട്രഷറിയിലേക്ക് എത്തിയതായിരുന്നു.
തിരുവമ്പാടി ക്ഷേത്രത്തിനു സമീപത്തുനിന്നാണ് സത്യന്റെ ഓട്ടോയിൽ കയറിയത്. സരസമ്മയ്ക്ക് തലയ്ക്കു മുറിവുണ്ട്. ഓട്ടോ ഡ്രൈവർ സത്യന് മുറിവുകളില്ലെങ്കിലും ശരീരമാസകലം വേദനയുണ്ട്. ലതയ്ക്കും, രാജേഷിനും നെറ്റിയിലാണ് മുറിവ്. പരിക്കേറ്റവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി. ബുധനാഴ്ച നടന്ന ഡിവൈഎഫ്ഐ കളക്ടറേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പ്രവർത്തകരെ തടയാൻ പോലീസ് ബാരിക്കേഡ് കയർകെട്ടി ഉറപ്പിച്ചത് ഈ മരത്തിലായിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകരും എതിരിടാൻ പോലീസും ശ്രമിച്ചതോടെ ആടിയുലഞ്ഞതാണ് മരം കടപുഴകാൻ കാരണമെന്ന് പറയപ്പെടുന്നു.
അപകടത്തെത്തുടർന്ന് കളക്ടറേറ്റ് വളപ്പിലെ എല്ലാ മരങ്ങളുടെയും ശിഖരങ്ങൾ വെട്ടിയൊതുക്കാൻ തീരുമാനിച്ചതായി ദുരന്തനിവാരണ അഥോറിറ്റി അധികൃതർ പറഞ്ഞു.
District News
എടത്വ: ലഹരി ഉപയോഗത്തിനെതിരേ ശക്തമായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി എടത്വ സെന്റ് അലോഷ്യസ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. എടത്വ സബ് ഇന്‍സ്പെക്ടര്‍ രാജേഷ് ലഹരിവിരുദ്ധ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
ലഹരി ജീവിതത്തെ നശിപ്പിക്കും ആരോഗ്യകരമായ ജീവിതം തിരഞ്ഞെടുക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് എന്‍സിസി, ജെആര്‍സി, ലിറ്റില്‍ കൈറ്റ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന റാലിക്ക് ശേഷം വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബും അവതരിപ്പിച്ചു. തുടര്‍ന്ന് തെരുവുനാടകവും നടത്തി. ഹെഡ്മാസ്റ്റര് ജസ്റ്റിന് വി. ജോസഫ്. സ്കൂള്‍ സുരക്ഷ കണ്‍വീനര്‍ വര്‍ഗീസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
District News
പൊൻകുന്നം: ലഹരിക്കെതിരേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് "കരുതൽ' എന്ന പേരിൽ നടത്തുന്ന ലഹരിമുക്ത കാഞ്ഞിരപ്പള്ളി പദ്ധതിയുടെ ഉദ്ഘാടനം നാളെ 11.30ന് പൊൻകുന്നം ഹോളിഫാമിലി ഫൊറോന പള്ളി പാരിഷ് ഹാളിൽ നടക്കുമെന്ന് റോണി കെ. ബേബി എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്യും. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ഗതാഗതവകുപ്പ് തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും പങ്കെടുക്കും.
നിയോജകമണ്ഡലത്തിലെ 28 ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി വിദ്യാഭ്യാസം, പോലീസ്, എക്സൈസ്, ഗതാഗത വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രഗത്ഭരായ ആളുകളെ പങ്കെടുപ്പിച്ചു സ്കൂളുകളിൽ ലഹരിക്കെതിരേ ബോധവത്കരണ ക്ലാസുകൾ നടത്തും. രണ്ടാംഘട്ടമായി വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൗൺസലിംഗ് പരിപാടിയും പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ആവശ്യമെങ്കിൽ വിവിധ ഡി-ലഹരിമുക്ത കേന്ദ്രങ്ങളുടെ സഹകരണത്തോടെ ചികിത്സയും നടത്തും.
നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. തൂഫാൻ വോളന്റിയർമാർക്കുള്ള തൂഫാൻ വാരിയർ ബാഡ്ജുകളും രമേശ് ചെന്നിത്തല വിതരണം ചെയ്യും.
പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഡി.എസ്. ഇന്ദ്രരാജ്, വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടർ റോഷ്ന അലിക്കുഞ്ഞ് എന്നിവർ പങ്കെടുത്തു.
ബോധവത്കരണ
കൂട്ടയോട്ടം ഇന്ന്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ലഹരിവിരുദ്ധ ബോധവത്കരണ കൂട്ടയോട്ടം ഇന്നു രാവിലെ ഒന്‍പതിന് കാഞ്ഞിരപ്പള്ളി പഴയപള്ളി ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച് കത്തീഡ്രൽ മഹാജൂബിലി ഹാളിൽ സമാപിക്കും. തുടർന്ന് പൊതുയോഗവും ലഹരിവിരുദ്ധ പ്രതിജ്ഞയും കുട്ടികളുടെ വിവിധ പരിപാടികളും നടക്കും. റോണി കെ. ബേബി എംഎൽഎ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യും.
ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, കാഞ്ഞിരപ്പള്ളി സബ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശാൽ ജോൺസൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുനി ജോസഫ് പത്യാല, അന്നമ്മ വർഗീസ് ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലുള്ള വിവിധ സ്കൂളുകളുടെ ലഹരിവിരുദ്ധ നൃത്തപരിപാടികൾ നടത്തും.
കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, പൊതുജനങ്ങൾ, സ്കൂൾ -കോളജ് വിദ്യാർഥികൾ, അധ്യാപകർ, എസ്പിസി, എൻസിസി കേഡറ്റുകൾ, എൻഎസ്എസ് വോളന്റിയർമാർ, എസ്പിജി അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, യുവജന ക്ലബ് അംഗങ്ങൾ, സാംസ്കാരിക-സാമുഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
മുണ്ടക്കയം മേഖലാതല
ഉദ്ഘാടനം
മുണ്ടക്കയം: ഓപ്പറേഷൻ തൂഫാന്റെ മുണ്ടക്കയം മേഖലാതല ഉദ്ഘാടനം മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നടത്തി. മുണ്ടക്കയം പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ ആൻസി അഗസ്റ്റിൻ, വി.എൻ. പീതാംബരൻ, സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർ വടക്കേതിൽ, സിഎംഎസ് സ്കൂൾ മാനേജർ റവ. ബിനു ഫിലിപ്പ്, ഇടച്ചോറ്റി സരസ്വതിദേവീ ക്ഷേത്രം മേൽശാന്തി സാബു സ്വാമികൾ, മുണ്ടക്കയം ടൗൺ ഇമാം അബ്ദുൾ റൗഫ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.ടി. അജിമോൻ, മുണ്ടക്കയം എസ്എച്ച്ഒ ജെ.എസ്. സജീവ് കുമാർ, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി, ഫ്ലാഷ് മോബ്, തെരുവുനാടകം, സ്കിറ്റ് എന്നിവ നടത്തി.
ലഹരിവിരുദ്ധദിനാചരണം
കാഞ്ഞിരപ്പള്ളി: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനായ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ സി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജോഷി സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, വൈസ് പ്രിൻസിപ്പൽ ഫാ. ഷിജു കണ്ടപ്ലാക്കൽ, സബ് ഇൻസ്പെക്ടർ ജി. ഗോകുൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിനോ തങ്കപ്പൻ, പോലീസ് ഓഫീസർ എസ്. വൈശാഖ് എന്നിവർ പ്രസംഗിച്ചു. കാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞയും റാലിയും നൃത്തശില്പവും സംഘടിപ്പിച്ചു.
കൊരട്ടി: സെന്റ് മേരീസ് യുപി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് ആലീസ് ജോസഫ് ലഹരിവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലോക ലഹരിവിരുദ്ധ ദിനത്തിൽ തൂഫാൻ പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും സന്ദേശം കുട്ടികളെ കാണിക്കുകയും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
വെള്ളാവൂര്‍: താഴത്തുവടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ താഴത്തുവടകര ജംഗ്ഷനില്‍ നടത്തിയ ലഹരിവിരുദ്ധ ദിനാചരണം ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന വണ്‍ മില്യണ്‍ തൂഫാന് ഗോള്‍സ് @ വേള്‍ഡ് കപ്പ് 2026 കെ.കെ. ആനന്ദവല്ലി ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. മണിമല പോലീസ് എസ്ഐ ജയ്മോന് റാലി ഉദ്ഘാടനം ചെയ്തു.
ഹയര്‍ സെക്കന്‍ഡറി അധ്യാപകന് കെ. സുരേഷ്, പ്രധാനാധ്യാപിക എം.കെ. ജയശ്രീ, എസ്എംസി ചെയര്മാന് ജയിംസ് അരീക്കുഴി, പിടിഎ പ്രസിഡന്റും വാര്‍ഡംഗവുമായ ബോബി കെ. മാത്യു, സ്കൂള്‍ കൗണ്‍സിലര്‍ ബിന്‍സി ജോസഫ്, വി.എ. അദ്വിത എന്നിവര്‍ പ്രസംഗിച്ചു.
District News
മണിമല: വൈകുന്നേരങ്ങളിലും രാത്രിയിലും ഹെഡ് ലൈറ്റ് ഡിം അടിക്കാതെ അശ്രദ്ധമായി വാഹനമോടിച്ച് ഏറെ അപകടങ്ങൾ വരുത്തിവയ്ക്കുന്നതിനെതിരേ ഒറ്റയാൾ ബോധവത്കരണം.
മണിമല സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുമായ ടോമി ഇളന്തോട്ടമാണ് സ്വന്തം ചെലവിൽ "പ്ലീസ്, ലൈറ്റ് ഡിം ചെയ്യുക' എന്ന സ്റ്റിക്കർ സ്വന്തം വാഹനത്തിൽ ഒട്ടിക്കുകയും മറ്റുള്ളവരുടെ വാഹനത്തിൽ ഒട്ടിക്കുന്നതിനായി പ്രിന്റ് ചെയ്തു നൽകിയും ബോധവത്കണം നടത്തുന്നത്.
ഇദ്ദേഹത്തിന്റെ വാഹനത്തിലെ സ്റ്റിക്കർ കണ്ട് എതിരേ വരുന്ന വാഹനങ്ങൾ ഡിം അടിക്കുന്നത് പതിവായി. ഒറ്റയാൾ ബോധവത്കരണ പരിപാടി മറ്റുള്ളവർക്കും പ്രചോദനമായി മാറിയിരിക്കുകയാണ്.
District News
പറത്താനം: എരുമേലി-പൂഞ്ഞാർ സംസ്ഥാന പാതയിൽ പറത്താനം ഷാപ്പിൻപടിക്ക് സമീപം റോഡിന്റെ വശം ഇടിഞ്ഞ് താഴ്ന്നത് അപകടഭീഷണി ഉയർത്തുന്നു. റോഡിന് വീതി കുറഞ്ഞ ഭാഗത്താണ് വലിയ തോതിൽ വശത്തെ തിട്ട ഇടിഞ്ഞിരിക്കുന്നത്.
വളവിനോട് ചേർന്നുള്ള ഭാഗമായതിനാൽ ഇതുവഴി കടന്നുപോകുന്ന വാഹന ഡ്രൈവർമാർ ഇത് ശ്രദ്ധിക്കാതിരിക്കുകയും അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.
ഒരേ സമയം ഇരുവശങ്ങളിൽനിന്നും വാഹനങ്ങൾ എത്തിയാൽ സൈഡ് കൊടുക്കാൻപോലും ഇടമില്ലാത്ത ഭാഗമാണ് ഇടിഞ്ഞിരിക്കുന്നത്. റോഡിന്റെ വശം ഇടിഞ്ഞ ഭാഗത്ത് കാടുകയറി മൂടിക്കിടക്കുന്നതിനാൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടില്ലെന്നതും അപകടസാധ്യത ഇരട്ടിയാക്കുന്നു. രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന വാഹന ഡ്രൈവർമാർക്കും വഴിപരിചയമില്ലാത്തവർക്കുമാണ് കൂടുതൽ അപകടഭീഷണി ഉയർത്തുന്നത്.
ഇതിന് തൊട്ടടുത്തുള്ള കൊടുംവളവിലെ കലുങ്കിന് സംരക്ഷണഭിത്തിയില്ല എന്നതും മറ്റൊരു പ്രതിസന്ധിയാണ്. മുന്‍പും നിരവധി വാഹനങ്ങൾ നിയന്ത്രണംവിട്ട് കലുങ്കിന്റെ കുഴിയിലേക്ക് ചാടി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കാൽനടയാത്രക്കാരും സ്കൂൾ കുട്ടികളും ഉൾപ്പെടെ വലിയ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. അപകടഭീഷണിയുള്ള ഈ ഭാഗത്ത് അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കണമെന്നും റോഡിന്റെ വശം കെട്ടി സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
മുണ്ടക്കയം: കോൺഗ്രസ് കരിനിലം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയ്ക്ക് സ്വീകരണവും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും കരിനിലത്ത് സംഘടിപ്പിച്ചു. എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ ഗീത സുരേഷ് അധ്യക്ഷത വഹിച്ചു.
ബൂത്ത് പ്രസിഡന്റുമാരായ കെ.എസ്. രാജൻകുട്ടി, റോബിൻ തുറവാതുക്കൽ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം സിനിമോൾ തടത്തിൽ, മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു, ടി.ടി. സാബു, ബെന്നി ചേറ്റുകുഴി, സാബു മടുക്കാങ്കൽ, ജാൻസി തൊട്ടിപ്പാട്ട്, റെമിൻ രാജൻ എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: പഞ്ചായത്തുകളുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായ കെ-സ്മാർട്ട് പദ്ധതിയെക്കുറിച്ച് ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ തുടക്കമായി.
കോളജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിപാടി അബിൻ വർക്കി എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ. ഡോ. റോയി പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. മാർഗരറ്റ് ഷെറിൻ ജോസഫ്, പ്രഫ. ഡോ. ബിനു എം. ഐസക്, അസി. പ്രഫ. അജയ് തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.
തദ്ദേശഭരണ സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും ഡിജിറ്റൽ ഗവേണൻസ് വഴി ജനങ്ങൾക്ക് മികച്ച സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി, പാറത്തോട്, ചിറക്കടവ്, എരുമേലി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള നിരവധി ജനപ്രതിനിധികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ഇൻഫർമേഷൻ കേരള മിഷനിലെ സന്തോഷാണ് കെ-സ്മാർട്ട് പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ള സാങ്കേതിക സെഷനുകൾക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് ഭരണനിർവഹണത്തിൽ കെ-സ്മാർട്ടിന്റെ പ്രാധാന്യം, വിവിധ ഡിജിറ്റൽ സേവനങ്ങൾ, ഗവേണൻസ് ടൂളുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകളും പ്രായോഗിക പരിശീലനവും പ്രതിനിധികൾക്ക് നൽകി.